11.3.14

പാതി













ഒരു പൂ വിരിഞ്ഞു നിന്‍ അധരത്തിലിന്നെന്റെ
മനസ്സില്‍ പ്രകാശം ഉദിച്ച നേരം
മിഴിയോടു മിഴി പാടി തേന്‍കണം ഇറ്റുന്ന
ഗസലിന്റെ ഈരടിപ്പാട്ടു താളം...  (ഒരുപൂ...)

വെള്ളിമേഘത്തേരിലെത്തും കുളിര്‍മഴ
ഈ രാവില്‍ നമ്മെ നനച്ചിടുമ്പോള്‍
ആസ്വാദ്യമുകുളങ്ങള്‍ രോമാഞ്ചമലരുകള്‍
ഉള്ളിന്റെയുള്ളില്‍ ഉണര്‍ന്നുവന്നൂ,... (ഒരുപൂ...)

പഞ്ചവര്‍ണക്കിളി പൂമരച്ചില്ലയില്‍
ഊഞ്ഞാലുകെട്ടി നീയാടിടുമ്പോള്‍
പുളകം വിതറി നീ മെയ്യാകെ പടരുമാ
നേരത്തു ഞാന്‍ സ്വര്‍ഗമേഴു കാണും...! (ഒരുപൂ...)
<<<<<<< Facebook >>>>>>>>>

10.3.14

നണ്ടീ നണ്ടീ..

ആണ്ടിലൊരിക്കൽ 'ദൈവത്തിന്റെ സ്വന്തം നാട്'‌ കാണാൻ വരുന്ന സായിപ്പ്‌ ഇത്തവണ വന്നപ്പോൾ കുറേയധികം ലഗേജുകൾ ഉണ്ടായിരുന്നു. കാറിൽ നിന്ന് അവ ഇറക്കാൻ വേണ്ടി സഹായിച്ചാൽ കിട്ടുന്ന പ്രതിഫലം ഓർത്ത്‌ കുറേപേർ ഓടിക്കൂടി. എല്ലാം ഇറക്കിക്കഴിഞ്ഞപ്പോൾ ഗ്രാമീണരോടായി സായിപ്പ്‌ അറിയാവുന്ന മലയാളത്തിൽ ചോദിച്ചു :
"നണ്ടി വേണോ ക്യാഷു വേണോ?"
ക്യാഷിനേക്കാൾ മൂല്യം കൂടിയ വല്ലതുമാവാം ഈ നണ്ടി എന്നു തോന്നിയ അവർ പറഞ്ഞു:
"സായിപ്പേ, ഞങ്ങൾക്കു നണ്ടി മതി."
സായിപ്പ്‌ വെളുക്കെ ചിരിച്ചു കൈവീശിക്കൊണ്ടു പറഞ്ഞു:
"നണ്ടീ നണ്ടീ, എല്ലാവർക്കും നണ്ടീ ……!" 

<<<<<<<<<<< Facebook >>>>>>>>>>>>>>>>>>>>>>

2.3.14

ആക്‌സിഡെന്റ്‌

സാധാരണക്കാരായ ജനങ്ങളെ ബന്ധപ്പെട്ടവർ ഇനിയും ഉദ്ബുദ്ധരാക്കേണ്ടിയിരിക്കുന്നു. കുറഞ്ഞപക്ഷം, ഒരു ആക്സിഡെന്റ്‌ നടന്ന് ചോരവാർന്നു കിടക്കുന്നവനെ ഹോസ്പിറ്റലിൽ എത്തിക്കാനുള്ള സന്മനസ്സെങ്കിലും ഉണ്ടാകാൻ ! 
അൽപം മുമ്പ്‌ പെരിന്തൽമണ്ണയിൽ നിന്ന് ബൈക്കിൽ നാട്ടിലേക്കു വരികയായിരുന്നു ഞാനും പ്രിയ സുഹൃത്ത്‌ മുജീബും. വയങ്ങല്ലിയിൽ എത്തിയപ്പോൾ ചെറിയ ഒരാൾക്കൂട്ടം. ഒരു ഓട്ടോറിക്ഷ മറിഞ്ഞ്‌ ഡ്രൈവർ രക്തത്തിൽ കുളിച്ചു കിടക്കു
ന്നു. ചുറ്റുമുള്ളവർ വെറുതെ അന്തം വിട്ടു നിൽക്കുന്നു.  ഞങ്ങൾ ബൈക്കിൽ നിന്നിറങ്ങി അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചു ആ വഴി വന്ന ഒരു ഓട്ടോയിൽ കയറ്റി. ഓട്ടോയിൽ കയറ്റാൻ പോലും സഹായിക്കാൻ ആളുകൾ മടിക്കുന്നതിന്റെ ഗുട്ടൻസ്‌ ഞങ്ങൾക്കു പിടികിട്ടിയില്ല.
കൂടെ ആരെങ്കിലും കയറണമെന്ന് ഓട്ടോ ഡ്രൈവർക്കു നിർബന്ധം. ആരും കയറുകയില്ലെന്നു ബോധ്യമായപ്പോൾ ഞാൻ തന്നെ കയറി. മുജി ബൈക്കെടുത്ത്‌ പിന്നാലെ വന്നു. അലനല്ലൂർ ഹോസ്പിറ്റലിൽ വന്നപ്പോൾ ഡോക്ടർ ഇല്ല. പെരിന്തൽമണ്ണയിലേക്കു കൊണ്ടുപോകാൻ വേണ്ടി പുറത്തിറങ്ങിയപ്പോഴേക്കും അദ്ദേഹത്തിന്റെ ബന്ധുക്കൾ എത്തി. അവർ പെരിന്തൽമണ്ണയിലേക്കു പോയിട്ടുണ്ട്‌. നമ്പർ വാങ്ങിയിട്ടുണ്ട്‌, ബന്ധപ്പെടുന്നുണ്ട്‌. ഒന്നും സംഭവിക്കില്ലായിരിക്കാം. നമുക്കു പ്രാർത്ഥിക്കാം.

<<<<<<<<<<<<<<<<<< facebook >>>>>>>>>>>>>>>>>>>>

1.3.14

ധൃതരാഷ്ട്രരായ സമൂഹം

'നീല'ആകാശം പച്ചക്കടലിന്
'ചുവന്ന' ഭൂമിയെക്കുറിച്ച് 
'തിരക്കഥ'യെഴുതിക്കെടുത്തു: 
'ദുശ്ശാസനന്റെ വെളിപാട്
പാഞ്ചാലിയുടെ കണ്ണീര് 
ധൃതരാഷ്ട്രരായ സമൂഹം!'

<<<< Facebook>>>>>>

28.2.14

'ഗുരുദേവകൃതി'കളിൽ നിന്ന്...

"യസ്തു സർവാണി ഭൂതാനി
ആത്മന്യേ വാനുപശ്യതി
സർവ ഭൂതേഷു ചാത്മാനാം
തതോ ന വിജുഗുപ്സതേ..."

എല്ലാ പ്രപഞ്ച ഘടകങ്ങളേയും ആത്മാവിൽ തന്നെ തുടർന്നുകണ്ടുകൊണ്ടിരിക്കുന്ന, 
എല്ലാ പ്രപഞ്ചഘടകങ്ങളിലും ആത്മാവിനെ തുടർന്നുകണ്ടുകൊണ്ടിരിക്കുന്ന സത്യദർശി
ആ ദർശനത്തിന്റെ ഫലമായി ഒന്നിനേയും വെറുക്കാനിട വരുന്നില്ല.

- 'ഗുരുദേവകൃതി'കളിൽ നിന്ന്...
(ഗുരുദേവനെ തുടരുന്നവർ ഗുരുവിനെ പഠിക്കാൻ സമയം കണ്ടെത്തുന്നത്‌ നല്ലതായിരിക്കും.)
<<<<<<<<<<<<<<<<Facebook >>>>>>>>>>>>>>>>>>>>>>

സ്മൈലി

മുഖത്തെ വിഷമം ആരെയും
അറിയിക്കാതെ എപ്പോഴും
ചിരിക്കാനറിയാം,
സ്മൈലിയ്‌ക്ക് ! '  '‌
<<<<Facebook>>>>>>

27.2.14

അതിര്‌

അരിശത്തിലും പിരിശത്തിലും 
അതിരു വേണം..!
മിത്രം ഒരുനാള്‍ ശത്രുവാകാനും
ശത്രു മിത്രമാകാനും സാധ്യതയേറെ...!
<<<<<<<<Facebook >>>>>>>>>

26.2.14

ഉപദേശം

മറ്റുള്ളവര്‍ക്ക് ബക്കറ്റ് കണക്കിനു
ഉപദേശം നല്‍കുന്നവര്‍
ഒരു സ്പൂണ്‍ കണക്കിനെങ്കിലും
സ്വന്തം ജീവിതത്തില്‍
പകര്‍ത്തിയിരുന്നെങ്കില്‍ ....!!!
 — feeling എന്നോടും കൂടിയാണ്...

<<<<<<<<<<<<<FACEBOOK>>>>>>>>>>>>>>>

ചൈനീസ് പഴമൊഴി

'ആയിരം പണ്ഡിതന്മാരോട് ജയിക്കാനാവും.
പക്ഷേ, അര വിഡ്ഢിയോട് ജയിക്കാനാവില്ല'
എന്നൊരു ചൈനീസ് പഴമൊഴിയുണ്ട്. 

<<<<<<<<<<<<< FACEBOOK >>>>>>>>>>>>

18.2.14

'കുണ്ഠിതം'

ക്ലബ്ബിന്റെ പ്രസംഗപരിശീലന ക്ലാസ്സില്‍ അറിയുന്നിടത്തോളം 'അടുക്കള സാഹിത്യം' കാച്ചുക ഒരു പതിവായിരുന്നു. അന്ന് അതിഥിയായ വന്നത് കര്‍ഷകനായ ജോസേട്ടന്‍. തലേന്നു പെയ്ത മഴയില്‍ കൃഷി നശിച്ചതിലുള്ള സങ്കടം അദ്ദേഹത്തിന്റെ മുഖത്ത് തെളിഞ്ഞു കണ്ടതുകൊണ്ടാണ് പ്രസംഗത്തിന്റെ ആമുഖത്തില്‍ ഞാനതു പറഞ്ഞത്. 
അതിനദ്ദേഹം ഇങ്ങനെ ചൂടാകുമെന്നും കുടകൊണ്ട് മുതുകിനു കുത്തുമെന്നും
സ്വപ്‌നേപി നിനച്ചില്ല...! 
പറഞ്ഞത് ഇതായിരുന്നു:
"ആദരണീയനായ നമ്മുടെ അതിഥി ജോസേട്ടന്‍ വലിയ വിഷമത്തിലായിട്ടും തന്റെ 'കുണ്ഠിതം' പ്രകടമാക്കാതെയാണ് അദ്ദേഹം ഇവിടെയിരിക്കുന്നത്." 

<<<<<<<<<<<<<<FACEBOOK >>>>>>>>>>>>>>>>>>

17.2.14

പ്രസംഗങ്ങൾ

സൗമ്യമായ പ്രസംഗങ്ങൾ ജനങ്ങളുടെ ഹൃദയങ്ങളാണ് ഏറ്റുവാങ്ങുക,
തീവ്രവും വികാരപരവുമായ പ്രസംഗങ്ങൾ പതിയേണ്ടിടത്തു പതിയുകയില്ല,
അതിനു കുറഞ്ഞ ആയുസ്സു മാത്രമേയുള്ളൂ!

<<<<<<<<<<<<<<<< FACEBOOK >>>>>>>>>>>>>>

12.2.14

കരിങ്ങനാട്ടേക്കുള്ള യാത്രയില്‍

പെരിന്തൽമണ്ണയിൽ നിന്നു പട്ടാമ്പി ബസ്സിൽ കയറി. കരിങ്ങനാട്ട്‌ പോവുകയാണ്. അടുത്തു വന്നൊരാൾ ഇരുന്നു. അങ്ങോട്ടൊന്നും ചോദിച്ചില്ല. ഇങ്ങോട്ടു കയറി പരിചയപ്പെട്ടു. ഒരു ചാനലിൽ ആണെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭാവം മാറി. സാമാന്യം നല്ല ഉച്ചത്തിൽ മാദ്ധ്യമങ്ങളെ മുഴുവൻ നല്ല തെറിയായിരുന്നു. ആളുകളൊക്കെ എന്നെ നോക്കുന്നു.  ഞാൻ അങ്ങോട്ടൊന്നും പ്രതികരിക്കുന്നില്ല. എന്നിട്ടും കാക്ക നിർത്തുന്ന മട്ടില്ല. ടീപിയും രമയും ആര്യാടനും തരൂരും എന്തിനേറെ ജോർജ്ജ്‌ ബുഷും സദ്ദാംഹുസൈനുമടക്കം സംസാരത്തിലുണ്ട്‌. പറയുന്നതൊക്കെ കാര്യമാണുതാനും. ഞാൻ മിണ്ടുന്നില്ലെന്നു കണ്ടപ്പോൾ മൂപ്പർ എന്റെ ചെവിയിൽ വന്നു പുച്ഛഭാവത്തിൽ ചിറി കോട്ടിപ്പറഞ്ഞു:
'പാടത്തു കിളക്കാൻ പൊയ്ക്കൂടെ ചെക്കാ...'ന്ന്!
ഹെന്റമ്മോ! നിർത്തീന്നു തോന്നുന്നു ! 

<<<<<<<<<<<<<<<<<<<<Facebook>>>>>>>>>>>>>>>>>>>>>>>>

20.1.14

.

കൂടുതല്‍ വരകള്‍ എഫ്.ബി ആല്‍ബത്തിലുണ്ട്.
ദാ ഇവിടെ ക്ലിക്കുക

17.1.14

ഏയ് ഓട്ടോ





















കവികളെയും കടത്തിവെട്ടുന്ന കാല്പനികത മനസ്സില്‍ സൂക്ഷിക്കുന്ന ഒരു വിഭാഗമാണ് നമ്മുടെ ഓട്ടോക്കാര്‍. ഓട്ടോറിക്ഷകളുടെ പേരുകളും, മുന്നിലും പിന്നിലുമൊക്കെയായി കോറിയിട്ടിരിക്കുന്ന 'ഓട്ടോസാഹിത്യ' ങ്ങളും കണ്ടാല്‍ നമുക്കിത് ബോധ്യമാവും. വാവ,  കുട്ടന്‍, ചക്കര, കുഞ്ഞോള്‍, മോനൂസ്, പൊന്നൂസ്, മീനൂസ്, മാളു, മോളൂട്ടി തുടങ്ങി മക്കളുടേയും കുടുംബത്തിലെ മറ്റംഗങ്ങളുടേയുമൊക്കെ ഓമനപ്പേരുകളും വിളിപ്പേരുകളുമായി നിരത്തിലൂടെ ആമയെപ്പോലെ നീങ്ങുന്ന മുച്ചക്രവണ്ടികളെ കാണുമ്പോള്‍ ഓമനത്തം തോന്നാറില്ലേ...?

ഓട്ടോക്കാര്‍ സിനിമാ പ്രേമികളാണെങ്കില്‍ പിന്നെ 'രാക്ഷസരാജാ'വും 'രാജമാണിക്യ'വും 'ദൃശ്യ'വും 'ഇഷ്ട'വുമൊക്കെ പേരുകളുണ്ടാവും. മലയാളത്തില്‍ ഷക്കീല തരംഗമുണ്ടായപ്പോള്‍ 'കിന്നാരത്തുമ്പികള്‍' എന്നുവരെ പേരിട്ട് (കു)പ്രസിദ്ധി നേടിയവരെക്കുറിച്ചും പറഞ്ഞുകേട്ടിട്ടുണ്ട്.

ചിലരുടെ ഓട്ടോകളില്‍ സിനിമാ ഡയലോഗുകളായിരിക്കും. 'വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ..' എന്നു കാണുന്ന വേറെ ഓട്ടോക്കാരനു സ്വാഭാവികമായും ഒരു ദേഷ്യം തോന്നിയാല്‍ അയാളെ കുറ്റം പറയാന്‍ പറ്റുമോ..? അവന്‍ 'പോ മോനേ ദിനേശാ..' എന്നെഴുതി പകരംവീട്ടിയില്ലെങ്കിലേ അദ്ഭുതമുള്ളൂ!  ഇതൊന്നും മൈന്‍ഡ് ചെയ്യാതെ 'ഈ പാവം പൊയ്‌ക്കോട്ടെ..' എന്നെഴുതിയ സാധുക്കളെയും കൂട്ടത്തില്‍ കാണാം.

ഇന്ന് ഫെയ്‌സ്ബുക്കില്‍ ഫോട്ടോ കമെന്റായി വരുന്ന ചില ഡയലോഗുകളും ഓട്ടോകളില്‍ ഇപ്പോള്‍ കാണാറുണ്ട് . 'വാര്യംപള്ളീലെ മീനാക്ഷിയല്യോ..?' 'ഒന്നും തോന്നരുത്, സഹിക്കാന്‍ പറ്റാത്തതോണ്ടാ..' തുടങ്ങിയവ പോലെ.

പാലക്കാട് ജില്ലയിലെ ഒരോട്ടോക്കാരന്‍ 1978 ല്‍ പുറത്തിറങ്ങിയ സിനിമ 'ജയിക്കാനായ് ജനിച്ചവന്‍' എന്ന എന്ന പേര്‌ ഓട്ടോയ്ക്കു നല്‍കി. ഇതുകണ്ടപ്പോള്‍ സുഹൃത്തായ ഓട്ടോക്കാരന്‍ വിട്ടുകൊടുത്തില്ല. 1977 ല്‍ ഇറങ്ങിയ മറ്റൊരു സിനിമയുടെ പേരാണവനിട്ടത്‌. 'തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല..!'  രണ്ടുപേരുടേയും കൂട്ടുകാരനായ പാവത്താനായ ഒരു ചെറുപ്പക്കാരന്‍ ഇതുകണ്ടപ്പോള്‍ ഇട്ട പേരിങ്ങനെയായിരുന്നു. പേര്‌ സിനിമയുടേതുതന്നെ. 'ഉള്ളതുമതി..!'

'മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും' എന്ന സിനിമ ഇറങ്ങിയപ്പോള്‍ 'കുഞ്ഞു' എന്ന ഓട്ടോക്കാരന്‍ പേരിട്ടത്  'സേട്ടുവിന്റെ വണ്ടിയും കുഞ്ഞുവിന്റെ ദുഃഖവും!.  അടവുതെറ്റാതിരുന്നാല്‍ മാത്രമേ വണ്ടി സ്വന്തമാക്കാനാവൂ എന്നു കുഞ്ഞുവിന് നന്നായി അറിയാം. അതുവരെ വണ്ടി സേട്ടുവിന്റേതുതന്നെ...!

പ്രേമത്തിന്റെ അസ്‌ക്യതയുള്ള പയ്യന്‍സാണെങ്കില്‍ അവരുടെ സാഹിത്യത്തില്‍ അല്‍പം പഞ്ചാര ചേര്‍ന്നിട്ടുണ്ടാവും. 'ആന കൊടുത്താലും പൂമോളേ, ആശ കൊടുക്കരുതേ' 'കാട്ടുപൂക്കളെ സ്‌നേഹിച്ചാലും കടലാസുപൂക്കളെ സ്‌നേഹിക്കരുതേ' 'ഒന്നും മിണ്ടണ്ട, ഒന്നു പുഞ്ചിരിക്കാമോ' 'സ്വന്തമാവില്ലെന്നറിയാം, അകലെ നിന്നു സ്‌നേഹിച്ചോട്ടേ..' എന്നിവ ചിലതുമാത്രം.

ചിലരാവട്ടെ, കുറച്ചുകൂടി കടന്ന് മധുരമേറി കയ്ച്ചിട്ട് ഇറക്കാന്‍ പറ്റാത്ത പരുവത്തിലുള്ളതും എഴുതിവെച്ചിട്ടുണ്ടാകും. 'കളിക്കല്ലെ മോളേ, കുളിതെറ്റും' 'ഉമ്മയുടെ മരുമോളാവാന്‍ വരുന്നോ..?!

'കുടുംബസമേതം കാണാന്‍ പറ്റാത്ത' എന്നൊക്കെ ചില സിനിമകളെക്കുറിച്ചും സീരിയലുകളെക്കുറിച്ചും ചാനലുകളെക്കുറിച്ചുമൊക്കെ പറയാറുള്ളതുപോലെ കുടുംബസമേതം സഞ്ചരിക്കാന്‍ പറ്റാത്ത ഓട്ടോകളുമുണ്ട്. കാരണം 'കുളിതെറ്റും' പോലെയുള്ള ബ്ലാക്ഹ്യൂമര്‍ വായിക്കുന്നത് ഓട്ടോയാത്രക്കാരായ അച്ഛനും മകളുമാവുമ്പോഴത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ..!

മാപ്പിളപ്പാട്ടുകള്‍ 'മാപ്പില്ലാ' പാട്ടുകളാക്കി മാറ്റിയ ആല്‍ബം കാലത്ത് 'ഖല്‍ബാണ് ഫാത്തിമ'യും 'കരളാണ് നൈഷാന'യും 'കുളിരാണ് സാജിദ'യും 'ഹമ്ക്കാണ് ആങ്ങള'യുമൊക്കെ ഓട്ടോപേരുകളായിരുന്നു. മലബാര്‍ചുവയിലുള്ള 'ഇജ്ജും കജ്ജും പജ്ജും അജ്ജപ്പനു'മൊക്കെ ചേര്‍ത്ത പേരുകളും കണ്ടിട്ടുണ്ട്.

'കൂട്ടുകാരാ, ചിരി മാത്രം പോരാ,
കൂരയില്‍ ഞാനടക്കം നാലു വയറാ...!'
എപ്പോഴും കടം പറയുന്ന എന്നെപ്പോലെയുള്ള പറ്റുകാരെക്കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് കൂട്ടുകാരന്‍ നൗഷാദ് അവന്റെ ഓട്ടോയില്‍ ഡ്രൈവര്‍ സീറ്റിന്റെ പിറകിലായി യാത്രക്കാര്‍ക്കു കാണാവുന്ന രൂപത്തില്‍ ഇങ്ങനെയെഴുതിയത്. 'ഇത് എന്നെ ഉദ്ദേശിച്ചാ, എന്നെത്തന്നെ ഉദ്ദേശിച്ചാ, എന്നെ മാത്രം ഉദ്ദേശിച്ചാ..!' എന്ന് എനിക്കറിയാമായിരുന്നെങ്കിലും ഞാന്‍ പിന്നെയും കടം പറഞ്ഞിട്ടുണ്ടന്നത് വേറെ കാര്യം.! ഹും!

'മണിയറയിലേക്ക് സ്വാഗതം' എന്നെഴുതിയാണത്രേ മലപ്പുറം ജില്ലയിലൊരു പൂവാലന്‍ ഓട്ടോയോട്ടിയിരുന്നതെന്ന് എവിടെയോ വായിച്ച ഓര്‍മയുണ്ട്. കക്ഷി പെണ്‍കുട്ടികളെ ഓട്ടോയിലേക്ക് ബഹുമാനപുരസ്സരം ക്ഷണിക്കുമത്രേ, 'വന്നാലും ഭവതീ, എന്റെ മണിയറയിലേക്ക്..' എന്നു പറഞ്ഞ്. ഒടുവില്‍ കൈയൂക്കുള്ള ആങ്ങളമാരോടൊപ്പം ഒരു ഭവതി വണ്ടിയില്‍ കയറി 'ഹലാക്കിന്റെ ഔലും കഞ്ഞീം' 'എള്ളും അരീം വറുത്ത്' ടിയാനു പാല്‍പ്പായസത്തില്‍ ചേര്‍ത്തു നല്‍കിയെന്നാണ് ജനസംസാരം. കിട്ടേണ്ടതു കിട്ടിയപ്പോള്‍ തോന്നേണ്ടതു തോന്നിക്കാണണം. ഒരാഴ്ചക്കു ശേഷം പുതിയ പേരുമായി ഓട്ടോ നിരത്തിലിറങ്ങി. 'പള്ളിക്കാട്ടിലാണ് നാളെ മണിയറ...!' ആളു ഭക്തിയൊക്കെയേറി നന്നായെന്നര്‍ത്ഥം. എല്ലാ അലവലാതികളും ഒടുവില്‍ ജനങ്ങളെ പറ്റിക്കുന്നത് കപടഭക്തിയുടെ മുഖംമൂടി ധരിച്ചാണല്ലോ...!

വിശ്വാസികളാണ് ഓട്ടോക്കാരെങ്കില്‍ പിന്നെ ആ വക ചിത്രങ്ങളും വരികളുമായിരിക്കും കാണുക. 'തവക്കല്‍ത്തു അലല്ലാ' 'ഹാദാ മിന്‍ ഫള്‌ലി റബ്ബീ'  'യേശുവേ നീയീ യാത്രയില്‍ കൂടെ നടന്നീടണേ' 'ശ്രീ. കാടാമ്പുഴ ഭഗവതി ഈ വാഹനത്തിന്റെ ഐശ്വര്യം'  തുടങ്ങിയവ ഉദാഹരണങ്ങള്‍. ഇയ്യിടെ ഒരു വിരുതന്‍ ഇങ്ങനെ എഴുതിയതായി കണ്ടു: 'ഋഷിരാജ് സിംഗ് ഈ വാഹനത്തിന്റെ ഐശ്വര്യം'!

'സരിത' എന്നും 'ശാലു' എന്നും പേരുള്ള ഓട്ടോകള്‍ ഒരു സിറ്റിയില്‍ കണ്ടതായി ഓര്‍ക്കുന്നു. സോളാര്‍ കേസിലെ തരുണീമണികളൊന്നുമല്ല ഇത്. പക്ഷേ, രണ്ടും ഒരുമിച്ചൊരിടത്തു നിര്‍ത്തിയതു കണ്ടപ്പോള്‍ ഉള്ളില്‍ ചിരി പൊട്ടി.

'ആം ആദ്മി'യാണിപ്പോള്‍ ഓട്ടോ ട്രെന്റ്‌.  ചൂലിന്റെ ചിത്രവും കെജ്രിവാളിന്റെ ഫോട്ടോയുമൊക്കെയുള്ള ഓട്ടോകളുണ്ട്. ചില ഓട്ടോകള്‍ക്കു 'ആം ആദ്മി' എന്നുതന്നെ പേര്‍.

വേറെ ചിലത് ഇങ്ങനെ പോകുന്നു: 'സാധുക്കള്‍ക്കൊരു വീമാനം'  'പാവങ്ങളുടെ ഇന്നോവ' 'മിസ്സടിക്കല്ലേ പെണ്ണേ, ഡീസലടി മുട്ടും' 'പണം വാരാനല്ല, അരി വാങ്ങാനാ..' 'മത്സരിക്കാനില്ല, കാത്തിരിക്കാനാളുണ്ട്..' ചിരിക്കല്ലെ മുത്തേ, ചതിയില്‍പെടും' 'കരയല്ലേ കണ്ണേ, കണ്മഷി മായും' 'പുഞ്ചിരിക്കുന്ന മുഖത്തുമുണ്ട് വഞ്ചനയുടെ ലാഞ്ഛന' (ലാഞ്ചന എന്നു തെറ്റായിട്ടാണ് പലരുമെഴുതാറുള്ളതെന്നത് വേറെ കാര്യം).

പാര്‍ട്ടിപേരുകളും സംഘടനാ നാമങ്ങളുമൊക്കെ ഓട്ടോയിലെഴുതുന്നവരുമുണ്ട്. പാര്‍ട്ടിക്കാരുടെയും സംഘടനാ അനുഭാവികളുടെയും ഓട്ടം അവര്‍ക്കു ലഭിക്കും. എതിരാളികള്‍ അങ്ങോട്ടു തിരിഞ്ഞുനോക്കുക പോലുമില്ല.

ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഒരു പ്രോഗ്രാം ചെയ്യാന്‍ വേണ്ടി സുഹൃത്ത് അലിഫ് ഷായും ടീമും പരപ്പനങ്ങാടിയിലെത്തിയപ്പോള്‍ ഓട്ടോക്കാരായ ചിലരെ യാദൃച്ഛികമായി കണ്ടു. അവരുടെ ഓട്ടോകളിലൊക്കെ ഞങ്ങളുടെ ചാനലിന്റെ ലോഗോ പതിച്ചിരിക്കുന്നു. അവരോട് കുശലം പറയുന്നതിനിടയില്‍ സ്റ്റാഫംഗങ്ങള്‍ അവരോട് സ്‌നേഹപൂര്‍വം പറഞ്ഞു: 'നിങ്ങള്‍ ഈ  ലോഗോ വെച്ച്  അരുതായ്മകളൊന്നും ചെയ്യരുതെ'ന്നും 'പറയിപ്പിക്കല്ലേ'യെന്നും! അവരെ ക്യാമറയിലാക്കിയപ്പോള്‍ മുഖത്ത് തെളിഞ്ഞ സന്തോഷച്ചിരി കാണേണ്ടതുതന്നെയായിരുന്നു.

ചുരുക്കത്തില്‍,  മലയാളത്തില്‍ 'ഓട്ടോസാഹിത്യം' എന്ന ഒരു ശാഖ തന്നെയുണ്ടാക്കാവുന്ന രീതിയിലുള്ള സംഭാവനകളാണ് ഓട്ടോക്കാര്‍ ചെയ്തുവരുന്നത്.

വേദനയുടേയും ദാരിദ്ര്യത്തിന്റെയും കഥയായിരിക്കും ഏറെ ഓട്ടോക്കാര്‍ക്കും പറയാനുള്ളത്. സ്‌നേഹത്തിന്റെ മുഖങ്ങള്‍ നമുക്കവിടെ ദര്‍ശിക്കാന്‍ കഴിയും. ചുരുങ്ങിയ വേതനത്തിന് അന്യരുടെ വണ്ടിയോടിക്കുന്നവരും വീട്ടിലെ പട്ടിണിയകറ്റാന്‍ കാക്കിയിടുന്നവരും ഇക്കൂട്ടത്തിലേറെയുണ്ട്. ഇങ്ങനെയൊക്കെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളുമുണ്ടെങ്കിലും 'ഗര്‍ഭിണികള്‍ക്കും അശരണര്‍ക്കും വേണ്ടി സൗജന്യ'മായി ഓട്ടോ ഓടിക്കുന്നവരും 'ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് പകുതി ചാര്‍ജ്ജി'ന് ഓട്ടമോടുന്നവരുമൊക്കെ ഈ വിഭാഗത്തിലുണ്ട്. അവരോടൊക്കെ വല്ലാത്ത സ്‌നേഹമാണ്. മുച്ചക്രം ഓട്ടി ജീവിതചക്രം തിരിക്കുന്ന കുറേ സഹോദരങ്ങള്‍...!!!
                              <<<<<<<<<<<< facebook>>>>>>>>>


16.1.14

ഇ-ലോകം 57



പ്രിയദര്‍ശിനി

11.1.14

പ്രവാസം+ വിരഹം = ഓര്‍മ





















                                            <<<<<<< facebook >>>>>>>>>

9.1.14

ഇ-ലോകം 56


ബ്ലോഗര്‍ : സുധര്‍മ എന്‍.പി

8.1.14

വാടിയ പൂവിനെയോര്‍ത്ത്‌...


ഗതകാലസ്മരണയുറങ്ങുന്ന
ഇലഞ്ഞിമരച്ചോട്ടില്‍ നിന്നും
ശ്രുതി ചേര്‍ത്തു വിപഞ്ചിക മീട്ടി,
ഒരുപിടി കൊഴിഞ്ഞ പൂക്കള്‍,
നിന്നെയോര്‍ത്തിന്നലെ ....!!!
വാടിയിതെന്തിത്ര പൊടുന്നനെ
നീ കരിഞ്ഞുണങ്ങിയതെന്തിന് ...?
സ്വരരാഗ സദസ്സിലെ രാഗമയീ,
ഒരുരാഗമെനിക്കായ് മൂളുക നീ..
അനുരാഗ നഭസ്സിലെ സ്വര്‍ണമുഖീ,
ഒരു നോക്കു നോക്കുകയെന്നെ നീ..
നടനമണ്ഡപത്തിലെ രൂപവതീ,
നൂപുര ധ്വനിയുണര്‍ത്തുക നീ...
പ്രണയമിഴിമുദ്രകളാല്‍ ഞാന്‍
നിന്‍മിഴികളിലിറങ്ങിപ്പാര്‍ക്കാം..!




2.1.14

ചരമസീമ



                                      സ്വര്‍ണച്ചിറകുള്ള നിശാശലഭങ്ങള്‍
                                      മലരിലെ മധു തേടുന്നു വൃഥാ...!
                                      ലയതാള സുഖമുള്ള രമ്യചരണങ്ങള്‍
                                      പ്രേമഗാനം തേടുന്നു വൃഥാ...!
                                      ഈ രജനിയുടെ മാറില്‍ വിരിഞ്ഞ്
                                      ഒരു പുഷ്പമേ തേന്‍ ചുരത്തൂ...
                                      അതുമാത്രമേ സുഗന്ധം പരത്തൂ...
                                      അറിയുന്നുണ്ടോ മനോഹരമീ തീരങ്ങള്‍
                                      തിരയുള്ളിലൊതുക്കുന്ന സാഗരഗദ്ഗദം!
                                      <<<<<<<<< facebook>>>>>>>>>>

28.12.13

സായിപ്പു കേട്ട മലയാളം


കേരളസന്ദര്‍ശനത്തിനെത്തിയ സായിപ്പിന് വല്ലാത്ത ആഗ്രഹം. മലയാളം സംസാരിക്കാന്‍ പഠിക്കണമെന്ന്. നല്ല ഒരു അദ്ധ്യാപകനെക്കണ്ട് ആശയറിയിച്ചു പഠനം തുടങ്ങി.
അക്ഷരങ്ങള്‍, വാക്കുകള്‍, സംബോധനകള്‍, അഭിവാദ്യങ്ങള്‍....
അങ്ങനെയങ്ങനെ സമര്‍ത്ഥനായ സായിപ്പ് മലയാളം സംസാരിക്കാന്‍ പഠിച്ചു.
ഇനിയതൊന്നു പയറ്റണമല്ലോ. നേരെ പോയത് ഒരു ഗ്രാമത്തില്‍.
തോടിനരികിലൂടെ നടന്നുപോവുമ്പോള്‍ ഒരാള്‍ ചൂണ്ടയിടുന്നു.
സായിപ്പ് ഭവ്യതയോടെ അടുത്തുചെന്നു. ശുദ്ധമലയാളത്തിലുള്ള അക്ഷരങ്ങള്‍ അലക്കിത്തേച്ചു മിനുക്കി സായിപ്പിന്റെ തിരുവായയില്‍ നിന്നു ബഹിര്‍ഗമിച്ചു:
"അല്ലയോ സുഹൃത്തേ, താങ്കള്‍ക്ക് ഇവിടെനിന്ന് എപ്പോഴും മീന്‍ ലഭിയ്ക്കാറുണ്ടോ...?"
സായിപ്പിനോടു വെളുക്കെ ചിരിച്ചുകൊണ്ട്‌ അയാള്‍ പറഞ്ഞു:
"ചെല്‍പ്പക്കിട്ടും ചെല്‍പ്പക്കിട്ടൂലാ. ന്നാലൂബടെ കുത്തര്‍ക്കും.
കിട്ട്യാ നല്ലൊര് ചാറ് ..! ഇല്ലേല്‍ ഓളെ ബെടക്ക് മോറ്..!
ഏത്..! ങാ..! അതന്നെ..!" :)

                                 <<<<<<< Facebook>>>>>>>>


27.12.13

കുഞ്ഞാപ്പു

ബഡാ മുതലാളിയായ മൂസാഹാജിയെ 
നോക്കി കുഞ്ഞാപ്പു എപ്പോഴും 
പ്രാര്‍ത്ഥിക്കും. 
"പടച്ചോനേ, എന്നെ മൂസാഹാജിയെപ്പോലെയാക്കേണമേ...!"
കുറേ കാലം പ്രാര്‍ത്ഥിച്ചിട്ടും കുഞ്ഞാപ്പുവിന് മൂസാഹാജിയെപ്പോലെ 
മുതലാളിയാവാനായില്ല.
ഒടുവില്‍ കുഞ്ഞാപ്പു പ്രാര്‍ത്ഥിച്ചു:
"പടച്ചോനേ, മൂസാജിയെ എന്നെപ്പോലെയാക്കേണമേ...!"

<<<<<<<<<<<< FACEBOOK >>>>>>>>>>>>>>

26.12.13

ഇ- ലോകം 54



ബ്ലോഗര്‍ : മാരിയത്ത് സി. എച്ച്‌

24.12.13

ഒരു മനഃപാഠമാക്കലിന്റെ പരിണാമം...!

എലിഫെന്റ് ആന
എലിഫെന്റ് ആന
എലിഫെന്റാന
എലിഫെന്റാന
എലിപെന്റാന
എലിപന്റാന
എലിപണ്ടാന
എലി പണ്ടാന
എലി പണ്ട് ആന
ങേ..! ങാ..!!!  
 — feeling ഒരു മനഃപാഠമാക്കലിന്റെ പരിണാമം...!
<<<<<<<<<< FACEBOOK >>>>>>>>>>>

23.12.13

ഏതെടുത്താലും നൂറ്

"ഏതെടുത്താലും നൂറ് .. വെറും നൂറേ നൂറ്..."
കോഴിക്കോട് സ്റ്റാന്റിനകത്ത് ഷര്‍ട്ടുകള്‍ നിരത്തിയിട്ട് 
ക്രിസ്തുമസ് കച്ചവടം പൊടിപൊടിക്കുന്നു. 
കളര്‍ഫുള്ളായതൊന്ന് തിരഞ്ഞെടുത്തു. കാശ് കൊടുക്കാനായി പോക്കറ്റില്‍ കൈയിട്ടപ്പോഴാണ് ഒരാള്‍ കച്ചവടക്കാരനോടു ചോദിക്കുന്നത്‌:
"അല്ല ഭായീ, ഇത് കളറ് പോവ്വോ...?"
കച്ചവടക്കാര്‍ രണ്ടുപേരും ഒരുമിച്ചു പറഞ്ഞു:
"ഇല്ല ഭായീ, ഇതിലൊരു തട്ടിപ്പും വെട്ടിപ്പുമില്ല. നൂറുവട്ടം പോവൂലാ...!"
'ഹൗ..! സമാധാനം..' മനസ്സില്‍ പറഞ്ഞു. 
കച്ചവടക്കാരന്‍ വാചകക്കസര്‍ത്ത് തുടര്‍ന്നു:
"ഞങ്ങളെന്നും ധാ, ധിവിടെ കച്ചോടം ചെയ്യുന്നോരാ...!
എല്ലാദീസോം ണ്ടാകും. ധാ ധിവിടെത്തന്നെ..!"
അതു കേട്ടപ്പോള്‍ കാശെടുക്കാന്‍ പോക്കറ്റിലിട്ട കൈയെടുത്ത് ആ മുന്ത്യേ കുപ്പായം അവിടെത്തന്നെ തിരുകിവച്ച് ഞമ്മള് കൊയിലാണ്ടി ബസ്സിലേക്ക് കയറി, നടക്കാവിലേക്ക്. 

feeling മിക്കവാറും ദീസം ധാ ധിവിടെ ഞമ്മളുണ്ടാവാറുണ്ട്. :P

<<<<<<<<<<<<<<< FACEBOOK >>>>>>>>>>>>>>>>>>>>>>>>

19.12.13

ഇ-ലോകം - 53



ബ്ലോഗര്‍ : ബിജു തോമസ് വയനാട്‌

ഉന്തിക്കേറ്റിയാല്‍ ഊരിപ്പോരും

അമിതമാവാന്‍ പാടില്ല, ഒന്നും!
സ്‌നേഹമായാലും ദേഷ്യമായാലും.
പഴമക്കാര്‍ പറയുന്നത് ശരിയാണ്:
'ഉന്തിക്കേറ്റിയാല്‍ ഊരിപ്പോരും..!'

<<<<<< FACEBOOK>>>>>>>

സഹ്‌റ

നീ 'സഹ്‌റ*' യാണ്...!
താരാപഥം 
ചേതോഹരമാക്കുന്ന
കുഞ്ഞു സഹ്‌റ...!


*ഏറ്റവും തിളക്കമുള്ള നക്ഷത്രത്തെ പുരാതന
അറേബ്യക്കാര്‍ സഹ്‌റ എന്നു വിളിച്ചിരുന്നു.

<<<<<<<<<<<<Facebook>>>>>>>>>>>>>

18.12.13

ഇന്നത്തെ കളി

ഗ്രാമപ്രദേശത്ത് ഫുട്‌ബോള്‍ കളി ആരംഭിക്കുന്നതിനു 
മുമ്പ് സരസനായ ഒരു 'നാടന്‍ കാക്ക' ചെയ്ത അനൗണ്‍സ്‌മെന്റില്‍ നിന്ന്...

************************************************
"പ്രിയമുള്ളവരേ... 

ഇന്നത്തെ കളി
ഞങ്ങളും കണ്ണംകുണ്ടും....!

മയല്ലെങ്കി ഈ കണ്ടത്തി ചട്ടോം ചട്ടോം പന്തളിണ്ടായിരിക്കുന്നതാണ്....

ഈ കളിയിലേക്ക് പന്തോള് പോണ്‍സറ് ചീത്ക്ക്ണത്
മണ്ണാര്‍ക്കാട്ടെ മയൂര പന്തും പീടി.
ഓല്‌ക്കെന്നെ അരീക്കോട്ട്‌ ഒര് ചെരുപ്പുംപീടീണ്ട്...

ഞമ്മളെ കളീല്‍ക്ക് ട്രോഫ്യോള് സമ്പാവന തെരാന്ന്
പറഞ്ഞത് അങ്ങീലെ മൂസാജി. മൂപ്പര് തന്നാ തെരാ....!

പിന്നെ ഒരറീപ്പ്ണ്ട്...
മേലേ കണ്ടത്തില് മയ പെയ്ത് ബള്ളം കേറീക്ക്ണു...
ആയതിനാല്‍ കളി തായേ കണ്ടത്തിക്ക് മാറ്റീക്കുണു...
അപ്പൊ ഇനി മേലേ കണ്ടത്തിക്കടിച്ചാ കൂട്ടാലാ...!

കളി തൊടങ്ങാനിഞ്ഞീം പത്ത് മിന്‍ റ്റോളംണ്ട്... ചെര്‍ക്കമ്മാരെ...
എല്ലാരും പോയി എര്‍ച്ചീം പൊറാട്ടീം നക്കിക്കോളീം....
ആരുബടെ പൈച്ച് ചിറിള്‍ച്ച് ചിറീം തോളിലിടാതിരിക്കാം ബേണ്ടി പറഞ്ഞതാ...
ബേണങ്കി മതി. ച്ചൊന്നൂല്ല.... ഇങ്ങളെ പള്ള...! ങ്ങളെ തൊള്ള..!

കളീല് ബിസിലൂത്ണതാരാണെങ്കി ഓല് വുള്‍ച്ചറീണെ
മൈക്കെന്റെരുത്ത് ബര്വാ....! ബേം ബര്വാ...!" 


<<<<<<<<<<<<< FACEBOOK >>>>>>>>>>>>>>>>>>>

15.12.13

ചെമ്പോത്ത്‌


13.12.13

പിന്നോക്കമല്ല, പിന്നാക്കമാണ്

"ബാബ്വോ.... മ്മടെ റാലിക്ക് വര്ണില്ലേ യ്യ്...? "

"എന്തു റാലിയാണ് ഗോപാലേട്ടാ ....? "

"പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണത്തിന് വേണ്ട്യാ..."

"ആണോ..? എന്നാ ഞാനും വരാം. പിന്നേയ്, ഒരു സ്വകാര്യം പറയട്ടേ..?"

"നീ പറഞ്ഞോടാ.... "

"പിന്നോക്കമല്ലാട്ടോ... പിന്നാക്കമാണ്. പിന്നാക്കം, മുന്നാക്കം എന്നൊക്കെയാണ് ശരി."

"ആണോ..?   ഞമ്മളെ ഫ്‌ളക്‌സ്‌ ബോര്‍ഡ് മൊത്തം മാറ്റിയടിപ്പിക്കേണ്ടി വരോല്വോ ഈശ്വരാ...!!!  "


(നല്ല മലയാളം ഗ്രൂപ്പില്‍ എഴുതിയത്‌)

<<<<<<<<<<<<<< FACEBOOK >>>>>>>>>>>>>>>>>>>>

12.12.13

ഇ- ലോകം 52



ബ്ലോഗര്‍ : ഷലീര്‍ അലി

10.12.13

ഞാന്‍ മുയ്മനും തിന്നും!


വിശന്നുവലഞ്ഞ് അയാളെത്തിയത് കല്യാണവീട്ടിലെ പാചകപ്പുരയില്‍.
കുറച്ചു ഭക്ഷണം ചോദിച്ചപ്പോള്‍ പാചകക്കാരനും ശിങ്കിടികള്‍ക്കും മുറുമുറുപ്പ്..!
സമയമായില്ല പോലും...!
"ഇതിപ്പോ തന്നാ ഞാന്‍ മുയ്മനും തിന്നും!"
വലിയ ബിരിയാണിച്ചെമ്പിലേക്കു നോക്കി അയാള്‍ പറഞ്ഞു.
വിശപ്പിന്റെ കാഠിന്യം അയാളെ അങ്ങനെ പറയിപ്പിച്ചുവെന്നതാവും കൂടുതല്‍ ശരി.
കേട്ടപ്പോള്‍ ചുറ്റുമുള്ളവര്‍ പറഞ്ഞു:
"നീയൊന്നു ഒലത്തും...!"
അയാള്‍ വീണ്ടും പറഞ്ഞു
"അല്ല! ഞാന്‍ തിന്നും, മുയ്മനും തിന്നും...!"
"ഇത് മുയ്മനും ഇജ്ജ് തിന്നൂല സൈതാല്യേ..."
"തിന്നും.. ഞാന്‍ തിന്നും....!"
"ന്നാ ജ്ജങ്ങ്ട് തിന്നാ..."
അനുവാദം കിട്ടിയയുടന്‍ അയാള്‍ കഴിക്കാന്‍ തുടങ്ങി...
ഒരു പാത്രം...
രണ്ടുപാത്രം..
മതിയായി...!
മൂന്ന് ...
വയറു നിറഞ്ഞു...!
നാല്....
വെല്ലുവിളിയോര്‍ത്ത് വീണ്ടും...!
ഇപ്പോള്‍ ശരിക്കും 'തിന്ന്' തളര്‍ന്നു..!
ഒടുവില്‍ പാചകക്കാരന്റെ മുഖത്തുനോക്കി സൈദാലി പറഞ്ഞു:
"ശര്യാ... ഇങ്ങള് പറഞ്ഞത് ശര്യാ... ഞാന്‍ മുയ്മനും തിന്നൂലാ...!":P :D
 

      <<<<<<<<<<<<<<< facebook >>>>>>>>>>>>>>>

3.12.13

ലാൽ സലാം

"ഹായ്‌ അളിയാ "
"ങേ ! നീയിതെവിടെ മച്ചാ..."
"ഞാൻ ജയിലിൽ"
അവിടുന്നാണോ ചാറ്റ്‌? "
"തന്നെ തന്നെ..."
"നുണ പറയാതെ ഭായി..."
"നുണയല്ല ചെങ്ങായീ! ഇവിടം സ്വർഗ്ഗമാണളിയാ.
ഞമ്മന്റെ ആൾക്കാരും ഓന്റെ ആൾക്കാരും ഒക്കെ
ഞമ്മളോട്‌ ഒട്ടി നിക്കുമ്പോ പിന്നെന്തു ജയിൽ!"

'ങേ!"
"ങാ! ഞമ്മളു പറയണതു ഓലു കേട്ടില്ലേൽ
ഓലെ കള്ളക്കളികൾ ഞമ്മളും പ
യും..."
"അപ്പൊ ഒക്കെ ഒരു അഡീസ്മെന്റാ.. ല്ലേ.."
"ഹല്ല പിന്നെ! ഇതൊക്കെ ജനങ്ങൾടെ കണ്ണിപ്പൊടിയിടലാ ഭായീ.."
"ആഹാ. അങ്ങനാണെങ്കി ആ മറ്റവനെ തട്ടിയിട്ട്‌ ഞാനും വരാം മച്ചാ..."
"ഓക്കേ"
"ലാൽ സലാം..!"


(((((((((((((( FACEBOOK ))))))))))))))))

1.12.13

മാപ്പില്ലാ പാട്ടുകൾ

കോഴിക്കോടു നിന്നും മണ്ണാർക്കാട്ടേക്ക്ക്കുള്ള യാത്രയിലാണിപ്പോൾ.
ബസ്സിൽ ചെവിയുടെ ഡയഫ്രം പൊട്ടുമാറുച്ചത്തിൽ
അൺസഹിക്കബ്‌ളായ ഒരു ആൽബം സോംഗ്‌.
പ്രേമം പാലും തേനും ഒലക്കേടെ മൂടും മാങ്ങാത്തൊലിയും!
മാപ്പിളപ്പാട്ടുകൾ മാപ്പില്ലാ പാട്ടുകൾ ആവുന്നു വീണ്ടും..!

Feeling: ഒരു കഷ്ണം പഞ്ഞി കിട്ടിയിരുന്നെങ്കിൽ....! 

((((((((((( FACEBOOK ))))))))))))))))))))

28.11.13

അപരിചിതന്‍


രാവിലെ ഇറങ്ങിയത് കറണ്ട് ചാര്‍ജ്ജ് അടക്കാനാണ്...
ഹോ! പോക്കറ്റ് കരണ്ടുതിന്നുന്ന കറണ്ട് ബില്ല് തന്നെ..!
പോകും വഴി പത്രക്കാരനെ കണ്ടു. അവനൊരു ചോദ്യം:
"സാറേ, രണ്ടുമാസായി..! ഇനിയെന്നാ...?"
അവനെ പിരിച്ചുവിട്ടപ്പോള്‍ കീശയുടെ ഭാരമല്‍പം കുറഞ്ഞു.
തിരിച്ചു വരുന്ന വഴിയിലാണ് പാല്‍ക്കാരന്‍ കുറുകെ ചാടിയത്..
അയാള്‍ക്കും കൊടുക്കേണ്ടിവന്നു ഒന്നരമാസത്തെ ദുട്ട്!
വീടെത്തിയപ്പോള്‍ പച്ചക്കറിക്കാരന്‍ ഗേറ്റിനുമുന്നില്‍ സമരമാണ്.
ഇന്ന് കാശ് കിട്ടിയില്ലെങ്കില്‍ അയാള്‍ ഒച്ചവെച്ച് ആളെക്കൂട്ടി നാറ്റിക്കുമെന്ന്...!
അവന് കെട്ട്യോളുടെ കൈയിലുള്ള നൂറ്റമ്പത് ഉലുവ പറിച്ചെടുത്തു കൊടുത്തു...!
ഇറച്ചിവെട്ടുകാരന്‍ അബുവും കോഴിക്കാരന്‍ ഹംസുവും വന്നത് ഒരുമിച്ച്..
'ഇവരെന്താ യൂണിയനോ...!' എന്നു ചിന്തിക്കുന്നതിനു മുമ്പേ അബുവിന്റെ
ചോരക്കണ്ണുകള്‍ ദയയില്ലാതെ നോക്കി...!
അയല്‍പക്കത്തുനിന്ന് വായ്പ വാങ്ങി അവരെയും പിരിച്ചുവിട്ടപ്പോഴാണ്
ശ്വാസം നേരെ വീണത്...!
ഇനി കേബിളുകാരന്‍ വരുമ്പോഴേക്കും ഒന്നു വിശ്രമിക്കട്ടെ...!
മയക്കം കണ്ണുകളെ തഴുകുമ്പോള്‍ വീണ്ടുമൊരാള്‍ വാതിലില്‍ മുട്ടി...!
അനുവാദത്തിനു കാത്തു നില്‍ക്കാതെ അയാള്‍ അരികിലെത്തി
അപരിചിതനെ കണ്ടിട്ടും കിടന്നകിടപ്പില്‍ നിന്നെണീക്കാതെ ചോദിച്ചു:
"ഉം..? എന്തു വേണം...?"
അയാള്‍ ഒന്നും മിണ്ടാതെ ഒരു കുറിപ്പ് നീട്ടി.
അതിലിങ്ങനെ എഴുതിയിരുന്നു:
'ഇത് ഇതുവരെ ശ്വസിച്ച വായുവിന്റെ ബില്ലാണ്.'
ഒരു ശ്വാസം തൊണ്ടയില്‍ കുരുങ്ങി.
ചുറ്റും ഇരുള്‍ പരന്നു...!


21.11.13

ഇ-ലോകം 49



ബ്ലോഗര്‍ : നജീബ് മൂടാടി

20.11.13

ബാഫഖീ തങ്ങള്‍
































                      "ഇസ്സത്തതേറും ജുബ്ബ തലയില്‍കെട്ടു വേഷമേ
                      ഇനി കാണുകില്ല ചന്ദ്രമുഖം ആ പ്രകാശമേ..."
               ഖാഇദുല്‍ ഖൗം സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖീ തങ്ങള്‍
                മരിക്കാത്ത ഓര്‍മകളുമായി ഇന്നും പ്രകാശം ചൊരിയുന്ന
                                            വിളക്കുമാടം....!
                               <<<<<<< facebook >>>>>>>

17.11.13

പരിവര്‍ത്തനം





















               മകന് ഭയങ്കര ദേഷ്യമാണ്. ദേഷ്യം വന്നാല്‍ കണ്ണില്‍ കണ്ടതെല്ലാം എറിഞ്ഞുടക്കും. ചവിട്ടിപ്പൊട്ടിക്കും. പാറ ചേറാക്കും. കണ്ടം കുണ്ടാക്കും. മകന്റെ ഈ പ്രവൃത്തിയില്‍ വിഷമിച്ച പിതാവ് ഒരിക്കല്‍ മകനെ അടുത്തുവിളിച്ചു. ഒരു ഇരുമ്പുപെട്ടിയില്‍ നിറയെ ആണികളും ഒരു ചുറ്റികയും നീട്ടിക്കൊണ്ട് പറഞ്ഞു: മകനേ, നിനക്ക് ദേഷ്യം കഠിനമാകുമ്പോഴൊക്കെ നീ ഇതില്‍ നിന്ന് ഒരാണിയെടുത്ത് ഈ ഭിത്തിയില്‍ തറക്കുക. മകന്‍ തലയാട്ടി.

ദിവസങ്ങള്‍ കൊഴിഞ്ഞുവീണു.
മകന്‍ പിതാവിനടുത്തെത്തി.
"അച്ഛാ, ആണികള്‍ മുഴുവനും ഭിത്തിയിലടിച്ചു തീര്‍ന്നിരിക്കുന്നു."
"മകനേ, നീയിനി ദേഷ്യം വരുമ്പോള്‍ ഭിത്തിയില്‍ തറച്ച ഓരോ ആണിയും പറിച്ചെടുക്കുക."
മകന്‍ സമ്മതിച്ചു.
ദിവസങ്ങള്‍ ആരെയും കാത്തു നില്‍ക്കില്ലല്ലോ.
ഇതിനകം എല്ലാ ആണികളും പറിക്കപ്പെട്ടു. മകന്‍ വീണ്ടും പിതാവിനടുത്തെത്തി.
"അച്ഛാ, ആണികളെല്ലാം പറിച്ചുകഴിഞ്ഞിരിക്കുന്നു."
സ്‌നേഹപുരസ്സരം മകന്റെ തോളില്‍ കൈവെച്ച് ആ പിതാവ്  ഭിത്തിക്കരികിലേക്കു നടന്നു. അല്‍പം മാറി നിന്നുകൊണ്ട് പിതാവ്  ചുമരിലേക്ക് ചൂണ്ടി പറഞ്ഞു:
"മകനേ, വെളുത്തു സുന്ദരമായിരുന്ന ആ ഭിത്തിയുടെ അവസ്ഥ നോക്കൂ....! തുള വീണും പൊളിഞ്ഞടര്‍ന്നും വികൃതമായിരിക്കുന്നു. അല്ലേ... "
മകന്‍ സമ്മതിച്ചു തലയാട്ടി.
പിതാവ് തുടര്‍ന്നു:
"ഇപ്രകാരമാണ് നാം ദേഷ്ടപ്പെടുന്ന സമയത്തും സംഭവിക്കുന്നത്. മറ്റുള്ളവരോടുള്ള ദേഷ്യം പ്രകടിപ്പിക്കുമ്പോള്‍ അത് അവരുടെ ഹൃദയങ്ങളില്‍ ആഴത്തിലുള്ള മുറിവുകളുണ്ടാക്കുന്നു. ഭിത്തിയില്‍ നിന്നും ആണികള്‍ ഊരിയെടുത്തുവെങ്കിലും അതിന്റെ പാടുകളും കലകളും മായാതെ ശേഷിക്കുന്നു. അതു പോലെയാണ് ദേഷ്യം പ്രകടിപ്പിച്ച ശേഷം മാപ്പു പറഞ്ഞാലും ഖേദിച്ചാലും സംഭവിക്കുക. അതുകൊണ്ട് മകനേ, നീ ശ്രദ്ധിക്കുക. അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ ശ്രമിക്കുക."
ആണിയടിക്കാനും അവ പറിച്ചെടുക്കാനുമെടുത്ത ബുദ്ധിമുട്ടുകൊണ്ടുതന്നെ മകന്റെ മനസ്സില്‍ പരിവര്‍ത്തനത്തിന്റെ മഴത്തുള്ളികളിറ്റിവീണിരുന്നു. പിതാവിന്റെ വിശദീകരണം കൂടിയായപ്പോള്‍ അവന്റെ മനസ്സിലൊരു നന്മയുടെ കുളിര്‍മാരി പെയ്തു.






14.11.13

കുട്ടികള്‍ നന്മയുടെ മൊട്ടുകള്‍..!


                   കഴിഞ്ഞ ഞായറാഴ്ച വീട്ടിലായിരുന്നു. രാവിലെ പ്രാതലൊക്കെ കഴിച്ച് വെറുതെ മൊബൈലില്‍ ഞെക്കിക്കുത്തി അങ്ങനെ കിടന്നതാണ്. ചെറുതായി ഉറക്കം പിടിച്ചുകാണും. രണ്ടാമത്തെ സന്തതിയായ അഞ്ചാം ക്ലാസ്സുകാരി, ഇവള്‍ റസ്മിയ (കുഞ്ഞോള്‍) എന്തോ പറയാന്‍ വേണ്ടി മെല്ലെ അടുത്തു വന്നതാണ്. എന്റെ കിടത്തം കണ്ടപ്പോള്‍ 'ഞാന്‍ ഉറങ്ങിക്കാണും, ശല്യപ്പെടുത്തേണ്ട എന്നു കരുതിയിട്ടാവണം വന്നപോലെ പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും അടുത്തുവന്നു. ഇപ്പോള്‍ ഞാന്‍ മൊബൈലില്‍ തന്നെ. അവള്‍ അടുത്തുവന്നിരുന്നു ചോദിച്ചു:

"ഉപ്പച്ചി ബിസി യാണോ..?"
(ആളുടെ മുഖം കണ്ടാലറിയാം, എന്തോ ഗൗരവത്തിലുള്ള കാര്യം പറയാനുണ്ടെന്ന്. ചോദ്യത്തിന്റെ ഭാവവും ശൈലിയുമൊക്കെ കണ്ട് ഞാന്‍ അന്തം വിട്ടു. ബിസിയല്ലെങ്കില്‍ മാത്രമേ അവള്‍ എന്നോടു പറയാനുള്ളത് പറയൂ എന്ന ഭാവം വല്ലാതെ ആശ്ചര്യപ്പെടുത്തി.,)
എന്താ മോളേ...? ബിസി അല്ലല്ലോ... പറയൂ..
(ഞാന്‍ ചിരിച്ചുകൊണ്ട് മറുപടികൊടുത്തു.)

അവള്‍ എന്റെ കൈത്തണ്ടയില്‍ തലചായ്ച്ചു. കൈ കൊണ്ടെന്നെ ചുറ്റിപ്പിടിച്ചു. കൈയിലൊരു ചുരുട്ടിയ കടലാസുമുണ്ട്. പിന്നെ പറഞ്ഞു തുടങ്ങി:
"ഉപ്പച്ചീ, ഈ വൃക്കകള്‍ നമ്മുടെ പ്രധാനപ്പെട്ട ഒരവയവമാണല്ലേ...?"

"അതേ,എന്താ കാര്യം..."

"അത് വീക്കായാല്‍ മാറ്റിവെക്കേണ്ടിവരും അല്ലേ...?"

"ഉം. മാറ്റിവെയ്ക്കണം. "

"അതിനു ഒരുപാട് കാശ് ആവും അല്ലേ...?"

"അതേ, എന്തേ....?"

"അല്ലാ, എനിക്കൊക്കെ അങ്ങനെ വന്നാല്‍ വാപ്പച്ചിക്ക് ആകെ സങ്കടാവൂലേ...?"
ഞാനവളുടെ വായ പൊത്തി.

"ഇങ്ങനെയൊന്നും പറയാന്‍ പാടില്ല..! എന്താപ്പോ ഇങ്ങനെയൊക്കെ തോന്നാന്‍ ..?"

"ഉപ്പച്ചീ..."
അവള്‍ വീണ്ടും വിളിച്ചു.

"എന്തോ...."

"ഉപ്പച്ചീ, ഞങ്ങളുടെ സ്‌കൂളിലെ ഒരു കുട്ടിക്ക് ഈ പ്രശ്‌നം ഉണ്ട്. കൂട്ടീടെ വാപ്പച്ചിയൊരു പച്ചപ്പാവാണ്. പൈസയൊന്നും ഇല്ലാന്ന്. ഇതിനാണെങ്കി ഒരുപാട് പൈസയാകുകയും ചെയ്യും. ഞങ്ങളൊക്കെ ആ കുട്ടിക്കുവേണ്ടി പൈസ പിരിക്കുകയാണ്. വാപ്പച്ചീടെ വക എത്രയെഴുതണം...?"

               ഇതുപറഞ്ഞുകൊണ്ടാണ് നേരത്തെ കൈയിലിരുന്ന ആ കടലാസ് നിവര്‍ത്തി എനിക്കു കാണിച്ചുതരുന്നത്. അതില്‍ എല്ലാം വിശദമായി എഴുതിയിട്ടുണ്ട്. ഒപ്പം സംഭാവന നല്‍കിയവരുടെ ലിസ്റ്റും. അവളും അവളുടെ കൂട്ടുകാരിയും അയല്‍പക്കത്തെ വീടുകളിലും കടകളിലുമൊക്കെ കയറി കാശ് കളക്ട് ചെയ്തതിന്റെ ലിസ്റ്റ്...!

              പടച്ചവനേ, ഈ ചെറുപ്രായത്തില്‍ ഇത്രയും ശുഷ്‌കാന്തിയോ...! ഞാന്‍ നാഥനെ സ്തുതിച്ചു. എല്ലാം വായിച്ച് ഒടുവില്‍ ഞാനുമൊരു ചെറിയസംഖ്യയെഴുതിയപ്പോള്‍ അവളുടെ മുഖത്ത് സംതൃപ്തിയൂടെ പുഞ്ചിരി.

               എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തിയത് ഇക്കാര്യം അവതരിപ്പിക്കാന്‍ അവള്‍ തെരഞ്ഞെടുത്ത വഴിയാണ്. പഴയ കാലത്തെ കുട്ടികളെ അപേക്ഷിച്ച് ഇന്നത്തെ കുട്ടികളിലൊക്കെ ഒരുപാട് മാറ്റങ്ങള്‍ കാണുന്നു. നമ്മുടെ മക്കള്‍ നന്മയുടെ മൊട്ടുകളാവട്ടെ....!
ശിശുദിനാശംസകള്‍...!

                            <<<<<<<<<<<< facebook >>>>>>>>>

ഇ-ലോകം - 48


                                             ബ്ലോഗര്‍ :  ലിബി

7.11.13

ഇ-ലോകം 47 (11.07.13)



റാംജി പട്ടേപ്പാടം

ഇ-ലോകം 47


ബ്ലോഗര്‍ : റാംജി പട്ടേപ്പാടം

2.11.13

പ്രണയമുറ്റത്ത്‌...

പ്രണയം!
കലാലയം... ഓര്‍മകള്‍...
മരിക്കുന്നില്ലൊരിക്കലും..
(സ്വന്തം വരികള്‍ക്ക് സ്വയം സംഗീതം
നല്‍കിയ ഒരു സാഹസം ശ്രീമതി. സോ ണി യുടെ ശബ്ദത്തില്‍)