27.6.14

അനുരാഗിണീ...

അനുരാഗിണീ,
കാലദംശനമേറ്റ്
എന്റെ സ്വപ്നങ്ങള്‍
നീലിച്ച് വികൃതമായിരിക്കുന്നു
മരവിച്ച മോഹങ്ങള്‍ക്ക്
കൂട്ടിരിക്കുവാന്‍
ഇനിയുമെന്തിനാണീ ആശ ?
എന്തിനാണിപ്പോഴും
നിന്റെ കണ്ണിലീ പ്രണയജ്വാല?
മാലാഖയുടെ ചിറകുപോലെ
മനോജ്ഞമാം നിന്‍ കരങ്ങള്‍
ഇപ്പോഴുമെന്നെ പുല്‍കാന്‍ വരുന്നു!
വെളുത്ത നീണ്ടുമെലിഞ്ഞ വിരലുകള്‍
വരയ്ക്കുന്നു ജീവുള്ള ചിത്രങ്ങള്‍!
ഈ സാഗരത്തിലിനിയുമെന്‍
പേടകമിറക്കി
അക്കരെപ്പറ്റാനാവുമോ…!?
മൗനം കുടിച്ചുനില്‍ക്കുന്ന
ഈ ഇരുട്ടുമുറിയില്‍
ഇനിയും വികാരക്കടലലയുടെ
സീല്‍ക്കാരമുയരുമോ..!?

(((((((((((((( facebook )))))))))))))))))

തോഴീ....

ആര്‍ത്തിരമ്പിടും
അലകളിലെന്‍ ശ്വാസം
മുറിഞ്ഞുലഞ്ഞമരുന്നുവെങ്കിലും
തോഴീ,
നിന്‍ സ്‌നേഹസമുദ്രത്തിലാണല്ലോ
എന്റെ ജീവൊടുങ്ങുന്നത്!
കാണ്മൂ, ദൂരെയൊരമൃതകുംഭം!

((((((((((((( facebook )))))))))))))

റമദാന്‍ പരസ്യം


അതേ, ഈ 'മുണ്ടും സെറ്റ് മുണ്ടും കേരള സാരിയും ലുങ്കി'യുമൊക്കെ അണിഞ്ഞാല്‍
റമളാന്‍ ആഹ്ലാദപൂര്‍ണ്ണമാകും! :/
ഇനി നോമ്പും നിസ്‌കാരോം തറാവീഹും ഒന്നും വേണമെന്നില്ല...!
വിശ്വാസി സമൂഹം കൃതാര്‍ത്ഥരായി
പരസ്യങ്ങളുടെയൊരു കാര്യം!
((((((((((((((((((( Facebook ))))))))))))))))))))

25.6.14

ന്യൂ ജനറേഷന്‍ ഫാമിലി

"ഹലോ... ഉണ്ണിക്കുട്ടാ"

"അടുക്കളേന്ന് അമ്മയാ!
നീ റൂമിലില്ലേ?"

"ഹലോ, ഉണ്ടമ്മേ"

"ഡാ, അച്ഛന്‍ വന്നു,
നീ പറഞ്ഞ നിക്കര്‍
കൊണ്ടുവന്നിട്ടുണ്ട്"

"അമ്മേ, അതിന്റെ ഫോട്ടോ
എടുത്തൊന്നു വാട്‌സാപ്പിലിടൂ!"
((((((((((((( Facebook ))))))))))))

23.6.14

അനൗണ്‍സ്‌മെന്റ്

കോഴിക്കോട്
മാനാഞ്ചിറക്കടുത്ത്
ഒരു പാര്‍ട്ടിയുടെ യോഗം
തുടങ്ങുന്നതിന്റെ മുമ്പുള്ള
അനൗണ്‍സ്‌മെന്റ്:
"നമ്മുടെ
പൊതുസമ്മേളനത്തിന്റെ
വേദിയാണ്
ഏതാനും നിമിഷങ്ങള്‍ക്കകം
ഇവിടെ
അരങ്ങേറാന്‍ പോകുന്നത്!"
:) പറ്റിത്തം വിഡ്ഢിപ്പോയതാവാം അല്ലേ? :P

((((((((((((( facebook )))))))))))))))))))

ചാറ്റ്


'സ്വരം' മോശമാകുന്നതിനു മുമ്പ്
'ചാറ്റ്' നിര്‍ത്തണം!
(((((((( FB )))))))))))

22.6.14

നിനക്കുമില്ലേടാ അമ്മേം പെങ്ങന്മാരും!!??


'എല്ലാ മദ്യപാനികളേയും കുറ്റം പറയല്ലേ ഇക്കാ,
മാന്യമായി കുടിച്ച് സുഖമായി ഉറങ്ങുന്നവരും ഉണ്ട്'

കോട്ടയം പാലായില്‍ അമ്മയെ മകന്‍ പീഡിപ്പിച്ചതിനു
കാരണം മദ്യമാണെന്ന് സ്റ്റാറ്റസ് ഇട്ടപ്പോള്‍
ഒരു ഫേസ്ബുക് ഫ്രണ്ട് ഇന്‍ ബോക്‌സില്‍ വന്ന് പറഞ്ഞതാണിത്.

അദ്ദേഹം വീണ്ടും പറഞ്ഞു:
'മദ്യം മാത്രമല്ല വില്ലന്‍! ഇന്റെര്‍നെറ്റും വില്ലനാണ് !
കാരണം നിങ്ങക്കറിയോന്ന് എനിക്കറിയില്ല.
പോണ്‍ വീഡിയോ സൈറ്റുകളില്‍ 'വിത് മോം'
എന്ന ഒരു കാറ്റഗറി തന്നെയുണ്ട്.'

'എന്നു വച്ചാല്‍…?'

'എന്നു വച്ചാലെന്താ, സ്വന്തം അമ്മയുമായുള്ള ലൈംഗിക കേളികള്‍,
അല്ലെങ്കില്‍ അങ്ങനെയാണെന്ന് കാണികളില്‍ ധാരണയുണ്ടാക്കി
അഭിനയിപ്പിച്ച് വീഡിയോ ക്യാമറയില്‍ പകര്‍ത്തിയ ചൂടന്‍ രംഗങ്ങള്‍!!!!
ഇതൊക്കെ കേരളത്തിലും ഇന്റര്‍നെറ്റിലൂടെ യഥേഷ്ടം ലഭ്യമാവുന്ന ഒന്നാണ്!
പുതുതലമുറ കാണുന്നത് ഇതൊക്കെയാണ് !'

അമ്മയും മകനും തമ്മിലുള്ള കിടപ്പറ രംഗങ്ങള്‍ കണ്ടിട്ട്
ലൈംഗികോദ്ധാരണം ഉണ്ടാകുന്നവരും ഉണ്ടെന്ന്!!!

'നിനക്കുമില്ലേടാ അമ്മേം പെങ്ങന്മാരും'
എന്ന ചോദ്യത്തിനൊക്കെ ഇനി എന്തു പ്രസക്തി!!?  :(

                          (((((((((((((((( Facebook ))))))))))))))))))))))))))

ഹും! തലക്കെട്ട്‌ ! :/

എന്താണുദ്ദേശിച്ചതെന്നു മനസ്സിലാവാൻ
ഇത്തിരി സമയമെടുത്തുവെന്റെ പത്രമുത്തശ്ശീ..!
  -മലയാള മനോരമ  - കണ്ണൂർ (22.06.2014)
(((((((((((((((Facebook)))))))))))))))

20.6.14

എന്തിന്..?

'ഒന്നു തിരിഞ്ഞുപോലും
നോക്കുകയില്ലെന്നറിഞ്ഞിട്ടും
എന്തിനാണു പൂവാലാ
നീ എന്നെയിങ്ങനെ
തുറിച്ചുനോക്കുന്നത് !?'

(((((((((((((((( FACEBOOK ))))))))))))))

പെണ്ണേ, നീ...!

19.6.14

'വരമൊഴി'യിലെ ടെക്‌നിക്‌

"ന്റെ ചെങ്ങായീ, ഇച്ച് കിട്ട്ണില്യാ.. ഞാന്‍ കൊറേ ഞെക്കിക്കുത്തീട്ടും
മാഫീ ഫാഇദാ...! 'ആണ്' എന്ന് കിട്ട്ണില്ല, 'ആണ്‍' എന്നേ വരൂ.
'സൗഹൃദം' എന്നതിലെ 'ഹാ'ക്ക് പിന്നിലെ ആ കുന്ത്രാണ്ടോം വര്ണില്യാ.
അന്റൊരു മലയാളം. ഞമ്മള് സായിപ്പിന്റെ ഭാഷെന്നെ പഠിക്കേണ്ട്യേരും.
ഹല്ല പിന്നെ...!"

പുതിയ സാംസഗ് ഗാലക്‌സി ഫോണ്‍ വാങ്ങിയ നാട്ടിലെ ഒരു കൂട്ടുകാരന്
ആവശ്യമുള്ള എല്ലാ സോഫ്റ്റ് വെയറും ഇന്‍സ്റ്റോള്‍ ചെയ്തുകൊടുത്തിട്ടാണ് തിങ്കളാഴ്ച കോഴിക്കോട്ടെത്തിയത്. കൂട്ടത്തില്‍ മലയാളം ടൈപ്പാന്‍ വരമൊഴിയും ഡീഫോള്‍ട്ട് കീബോര്‍ഡാക്കി നല്‍കിയിരുന്നു. കുറച്ചേറെ ടൈപ്പ്‌ചെയ്ത് കാണിക്കുകയും ചെയ്തു. അപ്പോള്‍ 'എല്ലാം ഓക്കേ..! ' എന്ന് പറഞ്ഞുപിരിഞ്ഞതാണ്. എന്നാല്‍, ഇപ്പോള്‍ വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞതാകട്ടെ ഇങ്ങനെയും! :D

ന്നാ അതിനുള്ള മറുപടി ഇവിടെ പറയാമെന്നു കരുതി. അറിയാത്തവര്‍
ആരെങ്കിലുമുണ്ടെങ്കില്‍ അവരും, പിന്നെ അവനും കാണുമല്ലോ. :)

വരമൊഴിയിലും മറ്റും (മൊബൈലിലാണെങ്കിലും) മലയാളത്തിനായി
മംഗ്ലീഷ് ടൈപ്പ് ചെയ്യുമ്പോള്‍ ണ്, ന്, ല് തുടങ്ങിയവ
കിട്ടണമെങ്കില്‍ ~ എന്ന സിംബല്‍ ഇടുക.
ഉദാഹരണം:
അവന് avan~
ആണ് aaN~
ഓള് OL~
' ൃ' കിട്ടാന്‍ 'R' ടൈപ്പുക. ('r' അല്ല)
ഉദാ:
സൗഹൃദം souhRdam
ഹൃദയം hRdayam

ന്നാ പിന്നെ അങ്ങ്ട് തൊടങ്ങിക്കോ... :D

((((((((((((((((((((( Facebook )))))))))))))))))))

18.6.14

പ്രണയം

ജീവിതത്തിന്റെ ഉലയൂതി
കാച്ചിമിനുക്കിയെടുത്തു
ഞാനെന്റെ പ്രണയം!
മഴയെത്തുന്നേരവും
പുലരിയുദിക്കുമ്പോഴും
മൂടൽ മഞ്ഞിനിടയിലും
പ്രണയം തുടികൊട്ടുന്നു!
സഖീ,
വിരഹ മരുഭൂവിലെ
കഠിനതാപം പോലും
എന്റെ പ്രണയമാണ്‌ ! <3 


((((((((( FB ))))))))))

17.6.14

സാമ്പത്തിക ഇടപാട്

എത്ര സുശക്തമായ
സ്‌നേഹക്കോട്ടയ്ക്കും
വിള്ളലുണ്ടാക്കും,
സാമ്പത്തിക ഇടപാട് !


(((((((( FB ))))))))))

റാബിഅതുല്‍ അദവിയ്യഃ

മഹതി, മഹിളാരത്‌നം
റാബിഅതുല്‍ അദവിയ്യഃ
ഭക്തിയുടെ ആഴങ്ങളില്‍ നിന്ന്
മുത്തുകള്‍ മുങ്ങിയെടുത്ത്
അല്ലാഹുവെ പ്രണയിച്ച്
സ്വൂഫീ കൊടുമുടിയിലവര്‍
അതുല്യയായനശ്വരയായ്!
ബസ്വറായിലെ
മണല്‍ത്തരികള്‍ക്കും
ഒലീവിലകള്‍ക്കും വരെ
പരിചിതയാണവര്‍..!
റാബിഅഃ രണ്ടു വരികൊണ്ടാണ്
പ്രാര്‍ത്ഥനയെ നിര്‍വചിച്ചത്,
അതുമതി അവരെയറിയാന്‍..!
"തുറക്കൂ, തുറക്കൂയെന്നു
യാചിച്ചു കൊണ്ടെത്രകാലം
ഇടിയ്ക്കും നിങ്ങളീ
തുറന്നുകിടക്കുന്ന വാതിലില്‍"
റാബിഅഃ വാഴ്ത്തപ്പെടട്ടെ...!!
((((((((((((( FB )))))))))))))

15.6.14

വിരഹമേ...

വിരഹമേ, നീയും
എന്നെപ്പോലെ
തനിച്ചാണെന്നു
ഞാനറിഞ്ഞില്ല !
നിന്റെ ഗദ്ഗദങ്ങളും
ദീർഘനിശ്വാസങ്ങളും
പിറക്കുന്നതും
ഒടുങ്ങുന്നതും
ഒരേ വൃത്തത്തിലെന്നും
ഞാനറിഞ്ഞില്ല !
നിനക്കു ചുറ്റും
ബന്ധങ്ങളും
ബന്ധനങ്ങളും
ഇല്ലെന്നു മാത്രം
ഞാനറിഞ്ഞു !!! 

<<<< FB >>>>>>

13.6.14

വികസനവിശേഷം

'മാന്യ മഹാജനങ്ങളേ! പൊതുജനത്തിന്, എന്തിനേറെ അന്യ സംസ്ഥാനത്തു നിന്നു ചോര നീരാക്കി അദ്ധ്വാനിക്കാന്‍ ഇങ്ങു കേരളായിലെത്തുന്ന തൊഴിലാളിക്കു വരെ കുളിക്കാന്‍ റോഡില്‍ സൗകര്യമൊരുക്കിയവരാണു ഞങ്ങളെ'ന്നു പ്രസംഗിച്ച് 'വികസനവിശേഷം' പറയാന്‍ അധികൃതര്‍ക്ക് സുവര്‍ണ്ണാവസരം! കോഴിക്കോട് മാവൂര്‍ റോഡില്‍ രൂപപ്പെട്ട 'കുള'ത്തില്‍ ഇന്നു രാവിലെ നാലഞ്ചുപേര്‍ കുളിക്കാനെത്തി. രണ്ടുപേര്‍ അന്യസംസ്ഥാന തൊഴിലാളികളാണത്രേ. :)
'ജലം.അമൂല്യമാണ്, അതു പാഴാക്കരുതല്ലോ' എന്നു വിചാരിച്ചുകാണും പാവങ്ങള്‍!  :P
ഹോ!!! നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്! :/

(((((((((((((((((((((((((( Facebook ))))))))))))))))))))))))

12.6.14

ചുംബനം!


                                                        വാത്സല്യം, സ്‌നേഹം
                                                        പ്രണയം, കാമം
                                                        എന്നീ വര്‍ണ്ണങ്ങളാല്‍
                                                        അധരം വരയ്ക്കുന്ന
                                                        മനോഹര ചിത്രമത്രേ
                                                        ചുംബനം!
                                                          (((((((((((( FB )))))))))))))))))

11.6.14

ആത്മകഥ

ആയുർ മഷിയിൽ മുക്കി
ശ്വാസോച്ഛാസത്തൂലികയാൽ
കറുപ്പും വെളുപ്പും
എന്റെ 'ആത്മകഥ'യെഴുതുന്നു!

((((((((((((( faceboo ))))))))))))

10.6.14

യാത്ര

ബസ് യാത്രയില്‍ മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ രണ്ടുപേര്‍ വിശാലമായി ഇരിക്കുമ്പോള്‍ വലിയൊരു ബാഗും താങ്ങി മൂന്നാമനവിടെ വന്നിരിക്കാനെത്തുന്നേരം മറ്റു രണ്ടുപേര്‍ കൂട്ടുകാരാണെങ്കില്‍ അയാളെ 'പാര്‍ശ്വ'വത്കരിക്കും. കൂട്ടുകാരല്ലെങ്കില്‍ അവര്‍ക്കിടയിലിരുന്നയാള്‍ ക്രൂശിതനാകും. ഇടക്കിടെ അയാളുടെ മടിയിലിരിക്കുന്ന ബാഗിലേക്കു നോക്കുന്ന അവരുടെ മുഖത്ത് :/ സ്‌മൈലിയാണ് പ്രകടമാകുക..!
((((((((((((((((((((((((((((((( facebokk ))))))))))))))))))))))))))

1.6.14

സർട്ടിഫിക്കറ്റ്‌

നാട്ടിലെ ഫെയ്മസ്‌ പടക്കം വയറ്റാട്ടി കാർത്തുവിന്റെ വീട്ടിലെ തവി തിരിച്ചേൽപ്പിക്കാൻ പോയ അയൽപക്കക്കാരൻ നാണുവിന്‌ തന്നെ കെട്ടിയിട്ട സദാചാര പോലീസിൽ നിന്ന് രക്ഷപ്പെടാൻ താൻ 'ലൈംഗിക ശേഷിയില്ലാത്തവനാ'ണെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ്‌ ഹാജരാക്കേണ്ടിവന്നു!
പിന്മൊഴി : പിന്നീടവിടെ പോയവരുടെയൊക്കെ കയ്യിൽ ഒരു സർട്ടിഫിക്കറ്റ്‌ ഉണ്ടായിരുന്നു! :p‌

(((((((((((((((((((((((((((((( FACEBOOK ))))))))))))))))))))))))

30.5.14

പോര്

നിനക്കാണ്
അഹങ്കാരമെന്ന് ഞാനും
എനിക്കാണതെന്ന് നീയും
വിശ്വസിക്കുന്ന കാലത്തോളം
നമുക്കിടയിലെ പോര് തീരില്ല
കൂട്ടുകാരാ/ രീ...! :)

(((((((((( fb )))))))))

എറര്‍!!!

എന്റെ സ്‌നേഹം
ഞാനെത്ര അപ്‌ലോഡ്
ചെയ്തിട്ടുമെന്തേ ഈ
:/ എറര്‍ മാത്രം!!
നിന്റെ പ്രണയം <3
ഡൗണ്‍ലോഡ് ചെയ്യാന്‍
വൈകുന്നതെന്താണ് പ്രിയേ?
ഒരപേക്ഷയുണ്ട്...
പ്ലീസ്,
ഈ സ്‌നേഹം
നീ ഡിലീറ്റ് ചെയ്യരുത്.. :(
അഥവാ ചെയ്യുകയാണെങ്കില്‍
ഷിഫ്റ്റ് ഡിലീറ്റാവരുതൊരിക്കലും!
റീസൈക്കിള്‍ബിന്നില്‍ നിന്നും
എന്റെ സ്‌നേഹം
റീസ്റ്റോര്‍ ചെയ്യാന്‍
ഞാന്‍ ഫോര്‍മാറ്റാവും മുമ്പ്
എന്നെങ്കിലും
നിനക്കു തോന്നിയാലോ...!!?
(((((((((((((((( FACEBOOK)))))))))))))))))))

29.5.14

പുതിയ ആമയും മുയലും !



ഒരു മത്സരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.
കഥാപാത്രങ്ങള്‍ നമ്മുടെ പഴയ ആമയുടെയും
മുയലിന്റെയും കൊച്ചുമക്കളാണ്.
ഓട്ടമത്സരം തന്നെയാണ് ഇന്നും നടക്കാന്‍ പോകുന്നത്.
സംഘടിപ്പിച്ചതാകട്ടെ, ആമ മുന്‍കയ്യെടുത്ത്...!

'നിന്റെ വംശപരമ്പരയെയാകമാനം ഉറങ്ങിയപമാനിച്ച
നിന്റെ അപ്പൂപ്പനുള്ള കനത്ത മറുപടിയാകണം ' ഇതെന്ന്
മറ്റുമൃഗങ്ങളൊക്കെ മുയലിനെ ഉപദേശിച്ചു.

'ഹും...! അന്നുറങ്ങിപ്പോയതോണ്ടല്ലേ'
എന്ന് മുയലിന്റെ ആത്മഗതം!

'നിന്റെ അപ്പൂപ്പന്റെ പേരു കളഞ്ഞുകുളിക്കരുതെ'ന്ന്
പറഞ്ഞ് ആമയേയും 'പുളിച്ചിന്മേല്‍ കയറ്റി 'അവര്‍.

അങ്ങനെ മത്സര സമയം വന്നെത്തി.
സുസ്‌മേര വദനനും വിനയാന്വിതനുമായി
ആമ മുയലിനു നേരെ ഹസ്തദാനം ചെയ്തു.
മനമില്ലാ മനസ്സോടെ അവന്‍ അത് സ്വീകരിച്ചു.

ആമ പിന്നെ, മുയലിനൊരു മിഠായി നല്‍കിക്കൊണ്ട് പറഞ്ഞു:
"നമ്മള്‍ പരസ്പരം ശത്രുക്കളല്ല, മിത്രങ്ങളാണ്.
പരസ്പരം ശത്രുത പാടില്ലെഡാ...!"
മുയല്‍ മിഠായി വാങ്ങിക്കഴിച്ചു...

മത്സരത്തിനുള്ള മണി മുഴങ്ങി.
കുറച്ചോടിയപ്പോള്‍ തന്നെ മുയലിന് വല്ലാത്ത തളര്‍ച്ച..!
മുയല്‍ ബോധം കെട്ടു.

ഇഴഞ്ഞുവന്ന ആമ മുയലിനടുത്തെത്തി തന്റെ
മൊബൈല്‍ ഫോണെടുത്ത് ഒരു നമ്പറിലേക്കു വിളിച്ചു.

അല്‍പ സമയത്തിനുള്ളില്‍ ഡോക്ടര്‍മാരെന്നു
തോന്നിക്കുന്ന ഒരു സംഘം സ്ഥലത്തെത്തി.

അവര്‍ മുയലിന്റെ കിഡ്‌നി പുറത്തെടുത്ത്
മറ്റൊരു മുയലിന് ഫിറ്റ് ചെയ്തു. ഠിം..!

ആമ തന്നെ ഫിനിഷിംഗ് പോയിന്റിലെത്തി, ഇത്തവണയും!
ന്യൂ ജനറേഷനാമ മത്സരത്തില്‍ വിജയിക്കുക മാത്രമല്ല.
ഒരു ഫ്ളാറ്റ് വാങ്ങാനുള്ള ദുട്ടുകള്‍
കരസ്ഥമാക്കുകയും ചെയ്തിരുന്നു...!
(((((((((((((((((((((( Facebook )))))))))))))))))))))))

25.5.14

മൂട്ടയും കൊതുകും

ഉപദ്രവിക്കുകയാണെങ്കിലും
താരാട്ടു പാടിയേ
കൃത്യം ചെയ്യാറുള്ളൂവെന്ന്
കൊതുക് വാദിച്ചപ്പോള്‍
മൂട്ടയ്ക്കും പറയാനുണ്ടായിരുന്നു:
'എടാ ദ്രോഹീ,
നീ മനുഷ്യരെ
പൊക്കിയെടുക്കുമ്പോള്‍
അവരെ പൊങ്ങാതെ
സംരക്ഷിക്കുന്നത്
ഈ ഞാനാണ് !'
((((((((((((( Facebook )))))))))))))))

കണാരന്‍

കോഴിക്കോട്ടേക്കുള്ള ബസ് യാത്രയാണ്...!

മഞ്ചേരി ബസ് സ്റ്റാന്റില്‍ നിന്നാണ് മധ്യവയസ്‌കനായ അദ്ദേഹം കയറിയത്.
മുമ്പു കണ്ട പരിചയമുള്ളതുപോലെ തുറന്നു ചിരിച്ച് അദ്ദേഹം അടുത്തുവന്നിരുന്നു.
പിന്നെ ചോദിച്ചു.

'എങ്ങോട്ടാ..?'

'കോഴിക്കോട്ടേക്ക്...'

'ഏട്ടനെങ്ങോട്ടാ...?'

'കൊണ്ടോട്ടിയിലേക്കാണ്..'

'ങും... '
ഞാനൊന്നു മൂളി. ഇയര്‍ഫോണെടുത്ത് ചെവിയില്‍ തിരുകി.
ഓഫീസിലെത്തി ചെയ്യേണ്ട പണികളെക്കുറിച്ചുള്ള
ടെന്‍ഷനായിരുന്നതിനാല്‍ സംസാരിക്കാനുള്ള മൂഡിലല്ലായിരുന്നു.
പക്ഷേ, അദ്ദേഹത്തിനത് അറിയില്ലല്ലോ. അദ്ദേഹം തുടര്‍ന്നു.

'പേരെന്താ..? എന്താ ജോലി...?'

'റിയാസ് '

'ങേ...?'

'റിയാസ് ന്ന്..!'

'ങാ ..! നൈസ് നൈം! ജോലി... ഐ മീന്‍ വര്‍ക്...?'

ഞാന്‍ മൂപ്പരെ ഒന്നു നോക്കി....
'കോഴിക്കോട് ദര്‍ശന ചാനലിലാ...!'

'ആഹാ... അതു കൊള്ളാം... അപ്പൊ നമ്മളൊരു ഫീല്‍ഡിലാണല്ലോ.'
അദ്ദേഹം ഷൈക്ഹാന്‍ഡിനായി കൈ നീട്ടി.
ഞാനും കൈ കൊടുത്തു.

'ഇങ്ങളെവിടാ ജോലി ചെയ്യ്‌ണെ..?'

'ഏഷ്യാനെറ്റിലെ കുങ്കുമപ്പുവ് ചെയ്തത് ഞാനാ...! '

പ്ലിംഗ്!
ഇതുവരെ ഒരൊറ്റ എപ്പിസോഡ് പോലും കാണാത്തതിനാലും
ആ പൂവിനെക്കുറിച്ച് ഒരു എ.ബി.സി.ഡിയും അറിയാത്തതിനാലും
ഞാന്‍ മറുത്തൊന്നും ചോദിച്ചില്ല. തലയാട്ടുക മാത്രം ചെയ്തു.
അദ്ദേഹം നിര്‍ത്തിയില്ല.

'പിന്നെ മഴവില്‍ മനോരമയിലെ മിക്ക പരിപാടികളിലും
എന്റെ തലച്ചോറുണ്ട്.
മീഡിയാ വണ്ണിലെ m80 മൂസ്സയും ഞാന്‍ തന്നെയാ...!'

'm80 മൂസ്സ വിനോദ് കോവൂരല്ലേ...?'

'അത് അഭിനയിക്കുന്ന ആളല്ലേ... ?!
ഞാന്‍ അതിന്റെ അണിയറയിലാ...'

'ങാ.. അങ്ങനെ..! '

'ങാ...! പിന്നെ ഷാജി കൈലാസിന്റെ മിക്ക സിനിമകളുടെയും
കൂടെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. '

'അപ്പൊ സാറ് ക്യാമറയിലാണോ...?'

'അല്ല. ക്യാമറയല്ല. അണിയറ.. അണിയറ...!'

'അണിയറാന്ന് പറഞ്ഞാ...?'

'അണിയറാന്ന് പറഞ്ഞാ.. അതിന്റെ എ ടു ഇസഡ്..!'
കക്ഷി നിര്‍ത്തുന്ന ഭാവമില്ല.... തുടര്‍ന്നു...!

'പിന്നെ ഇന്നിപ്പോ ഡല്‍ഹീ പോണം. സത്യപ്രതിജ്ഞാ
ചടങ്ങിന് നമോ വിളിച്ചിട്ടുണ്ട്. ഇന്നലെ ഭാര്യയെ
വിളിച്ച് പറഞ്ഞേല്‍പിച്ചതാ...!!!'

ഹെന്റുമ്മോ... വട്ടായിരുന്നൂല്ലേ...!!! (ആത്മഗതം)

'മിക്കവാറും ഞാന്‍ ക്യാബിനറ്റ് മന്ത്രിയാവാനുള്ള സാദ്ധ്യതയും ഉണ്ട്.
അതിനെക്കുറിച്ചുകൂടി ഇന്ന് വൈകുന്നേരം ചര്‍ച്ചയുണ്ട്.
മന്‍മോഹന്‍ സിംഗ് പ്രത്യേകം പറഞ്ഞിട്ടുണ്ട്, എന്നെ ആക്കാന്‍...!'

(:O പടച്ചോനേ..!!!)

'മിസ്റ്റര്‍ റിയാസ്, നിങ്ങക്കറിയോ, ഞാന്‍ നേരത്തെ ഇന്ദിരാഗാന്ധി
മന്ത്രിസഭയില്‍ ആഭ്യന്തരം കൈകാര്യം ചെയ്ത ആളാ...!
അതിനും മുമ്പ് ഗാന്ധിജിയെ ഗോഡ്‌സെ വധിക്കുമ്പോള്‍ അരുത്
ഗോഡ്‌സെ വധിക്കരുതെന്ന് പറയാന്‍ ഞാന്‍ മാത്രമേ
ഉണ്ടായിരുന്നുള്ളൂ. അതു കൊണ്ടാണ് ഗാന്ധിജി തൂങ്ങിമരിച്ചത്....!'

ടിയാന്റെ മുഖത്ത് നിരവധി വികാരങ്ങള്‍ മിന്നി മറഞ്ഞു.
സത്യായിട്ടും എനിക്കു പേടിയായി...
വേഗം കൊണ്ടോട്ടി എത്തിയെങ്കില്‍ എന്നു ഞാനാശിച്ചു.

ഞാന്‍ അപ്പുറത്തെ സീറ്റിലേക്കിരിക്കാന്‍ വേണ്ടി മെല്ലെ എഴുന്നേറ്റു.
അയാളുടെ ശബ്ദം ഉയര്‍ന്നു:

'എവിടേക്കാണെടാ കള്ള പപ്പരാസീ നീ പോകുന്നേ... ?
ഇരിക്കെടാ അവിടെ...!'

ഞാനിരുന്നുപോയി...

മൂപ്പര്‍ പൊട്ടിച്ചിരിച്ചു...!
മൂപ്പിലാന്‍ ഭീകരമായ 'കത്തി' തുടര്‍ന്നുകൊണ്ടേയിരുന്നു....

കൊണ്ടോട്ടിയെത്തി

'മിസ്റ്റര്‍ റിയാസ്,
അപ്പോ നമുക്കു പിന്നെക്കാണാം. ഞാനിറങ്ങുകയാണ്. '

ഹാവൂ...! സമാധാനമായി (വീണ്ടും ആത്മഗതിച്ചു.)
പിന്നെ ധൈര്യം സംഭരിച്ച് ഞാന്‍ ചോദിച്ചു:

'സര്‍ ന്റെ പേരെന്താന്നാ പറഞ്ഞത്...?'

'എന്റെ പേര് ഞാനതിനു പറഞ്ഞില്ലല്ലോ...!
എന്റെ പേര് കണാരന്‍...
നാട്ടുകാര്‍ ജാലിയന്‍ കണാരനെന്ന് വിളിക്കും....!'
((((((((((((((((((((((((((((((((( facebook ))))))))))))))))))))))))))


21.5.14

മടിത്തട്ട്‌

അരക്ഷിതാവസ്ഥ
എനിക്കന്യമാണമ്മേ,
ഈ മടിത്തട്ടുള്ളപ്പോള്‍!
((((((((( FB ))))))))))

17.5.14

എവിടെപ്പോയ് ...

തെരഞ്ഞെടുപ്പ് 
വിജയാഹ്ലാദ 
പ്രകടനങ്ങളില്‍
കാലാകാലങ്ങളായി 
കേട്ടുകൊണ്ടിരിക്കുന്ന
ഒരു മുദ്രാവാക്യമാണ്
"എവിടെപ്പോയ്... 
എവിടെപ്പോയ്!" 

<<<< Facebook >>>>

16.5.14

നല്ല മലയാളം

ബസിന് മലയാളത്തില്‍
'പൊതുഗതാഗത ശകടം' എന്നു പറയാം.
ഫാസ്റ്റ്പാസഞ്ചര്‍ ബസ് ആണെങ്കില്‍
'ത്വരിതഗമന ശകടം' എന്നും
സര്‍ക്കാരിന്റെ വകയിലുള്ള ഫാസ്റ്റ് പാസഞ്ചറിന്
'ഹരിതവര്‍ണ ത്വരിതഗമന രാജശകടം' എന്നുമാവാം.
നമ്മുടെ നാട്ടിലോടുന്ന സാധാരണ
കെ.എസ്.ആര്‍.ടി.സികള്‍ക്ക്
'കീറാമുട്ടി രാജശകടം' എന്നേ പറയാവൂ... :D :P
((((((((((((((((((((( facebook )))))))))))))))))))

15.5.14

'പത്തായക്കോടന്‍' ബാക്കിവച്ചത്...


സീ
തിഹാജി ഫലിതങ്ങള്‍ നാട്ടില്‍ കത്തിനില്‍ക്കുന്നകാലം! ധീരനും രസികനുമായ സീതിഹാജി എന്ന കഥാപാത്രം പ്രായഭേദമന്യേ ആളുകളുടെ നാവിന്‍തുമ്പിലൂടെ തത്തിക്കളിച്ചിരുന്നു അന്ന്. ചിലര്‍  ഇല്ലാത്തതും, ഉള്ളതില്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്തുമൊക്കെ കഥകള്‍ കാച്ചിയിരുന്നു. കാമ്പസുകളിലും പാര്‍ട്ടിയാപ്പീസുകളിലും ഓവുപാലങ്ങളിലും വരെ സീതിഹാജിയുടെ തമാശകളങ്ങനെ ചിരിച്ചുനടന്നു.

ഒരു പാര്‍ട്ടി യോഗം കഴിഞ്ഞ് തീവണ്ടിയില്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നു സീതിഹാജി. ചെറുതായൊന്നു മയങ്ങി. ഒരു കൂട്ടച്ചിരി കേട്ടാണ് അദ്ദേഹമുണര്‍ന്നത്. നോക്കിയപ്പോള്‍ തന്റെ എതിര്‍വശത്തിരിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ തമാശപറഞ്ഞു ചിരിക്കുകയാണ്. സൗമ്യനും സരസനുമായ അദ്ദേഹം അവരെ പെട്ടെന്നു പരിചയപ്പെട്ടു. തമാശ അതല്ല, അവരുടെ കഥയിലെ താരം സീതിഹാജിയാണ്. തൊപ്പി ധരിക്കാത്തതിനാല്‍ സീതിഹാജി തന്നെയാണ് കൂടെയുള്ളതെന്ന് അവരറിഞ്ഞതുമില്ല. കഥ കേള്‍ക്കാനും ചിരിക്കാനും അദ്ദേഹവും കൂടി. ഇത് ആദ്യമായി കേള്‍ക്കുകയാണ്, ഇതില്‍ നര്‍മവും മര്‍മവുമുണ്ട്, ഇതു തീരെ തമാശയില്ലാത്തതാണെന്നൊക്കെയുള്ള അഭിപ്രായങ്ങളും പറഞ്ഞു.

കുട്ടികളിലൊരാള്‍ പറയുകയാണ്:
"സീതിഹാജി ഗള്‍ഫില്‍ പോയതായിരുന്നൂത്രേ... വിമാനം അവിടെ ലാന്റ് ചെയ്തു. ആളുകള്‍ ഇറങ്ങാനുള്ള കോണി വരുന്നതും കാത്തുനില്‍ക്കുകയാണ്. മുന്നില്‍ സീതിഹാജി തന്നെ. ആളുകള്‍ ഇറങ്ങാന്‍ ധൃതി കൂട്ടുന്നുണ്ട്. എയര്‍ ഹോസ്റ്റസ് പറഞ്ഞു: പ്ലീസ്, വെയ്റ്റ്! ഉടനെത്തന്നെ ഹാജി, പി. സീതി, എഴുപത്തിരണ്ട് എന്നു പറഞ്ഞ് താഴേക്കു ചാടി..."
ഈ കഥ മോശമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കഥകളങ്ങനെ പലതും പറഞ്ഞ് ഇറങ്ങാനുള്ള സ്ഥലമായപ്പോള്‍ അദ്ദേഹം കുട്ടികളോട് തന്റെ ഏറനാടന്‍ ശൈലിയില്‍ ചോദിച്ചു:  മക്കളേ, ഇങ്ങള് സീതിഹാജീനെ കണ്ടിട്ട്‌ണ്ടോ..?
കുട്ടികള്‍ ഇല്ലെന്ന് തലകുലുക്കി. അദ്ദേഹം ബാഗില്‍ നിന്ന് തന്റെ പഞ്ഞിത്തൊപ്പിയെടുത്ത് തലയിലേക്കു വച്ച് ചിരിച്ചുകൊണ്ടുപറഞ്ഞു:
"ന്നാ നേരെ കണ്ടോളീ, ആ പഹയന്‍ ഞാനാ...!"
കുട്ടികളാകെ ചമ്മി. അമ്പരപ്പും ജാള്യതയും  വിട്ടുമാറാത്ത കൗമാരക്കാരുടെ മനസ്സില്‍ ആദരവായിരുന്നു.  ഇത് വെറുമൊരു ഫലിത സാമ്രാട്ടായ രാഷ്ട്രീയനേതാവല്ല, മഹാ പ്രസ്ഥാനമാണെന്ന് കുറച്ചു മണിക്കൂറുകള്‍കൊണ്ട് അവര്‍ മനസ്സിലാക്കിയിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാന്‍ മറക്കരുതെന്നു പറഞ്ഞ് അവര്‍ക്ക് തന്റെ വിലാസവും നല്‍കിയാണ് അദ്ദേഹം ഇറങ്ങിയത്. പരിചയപ്പെടാന്‍ വൈകിപ്പോയല്ലോ എന്നോര്‍ത്തിട്ടുണ്ടാവണം കുട്ടികള്‍. അവരുടെ മനസ്സില്‍ ആ മനുഷ്യസ്‌നേഹിയോടുള്ള ആദരവ് ശതഗുണീഭവിച്ചിരിക്കണമപ്പോള്‍...!

നിയമസഭയില്‍ എന്തോ വിഷയത്തെക്കുറിച്ച് ഭരണപക്ഷവും പ്രതിപക്ഷവും ചര്‍ച്ചിച്ചും തര്‍ക്കിച്ചും ബഹളമുണ്ടാക്കി എല്ലാവരും മുഖം കറുപ്പിച്ചിരിക്കുമ്പോഴായിരുന്നു സീതിഹാജി പ്രസംഗമാരംഭിച്ചത്. സ്വാതന്ത്ര്യാനന്തര ഭാരതത്തെക്കുറിച്ചാണ് പറഞ്ഞുതുടങ്ങിയത്. കാര്യമാത്രപ്രസക്തമായ സംസാരത്തിനു ശേഷം തമാശയിലേക്കുകടന്നു. ആളുകള്‍ അതാണ് പ്രതീക്ഷിക്കുന്നതും.

"ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചതുകൊണ്ടൊന്നുമല്ല ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയത്. ഞാനും നായനാരും ഇംഗ്ലീഷ് പറയാന്‍ തുടങ്ങിയതോടെ ഇനി നിന്നിട്ട് കാര്യമില്ലെന്നുകണ്ട് ബ്രിട്ടീഷുകാര്‍ രാജ്യംവിട്ടോടിപ്പോയതാണ്.."

തമാശ കേട്ട് മുഖ്യമന്ത്രി നായനാരും ആര്‍ത്തുചിരിച്ചു.
അല്ലെങ്കിലും, അന്നൊക്കെ പ്രതിപക്ഷബഹുമാനമുണ്ടായിരുന്നു. ഏതു കൊടിയുടെ ആളായാലും പരസ്പരം സ്‌നേഹവും ബഹുമാനവും ആദരവുമൊക്കെയുണ്ടായിരുന്നു, അണികളിലും നേതാക്കളിലുമൊക്കെ! അതൊക്കെ മാഞ്ഞും മറഞ്ഞും ഇല്ലാതെയാവുന്ന, പരസ്പരം വാളെടുക്കുന്ന, ഉറുമ്പിനെ കൊല്ലുന്ന ലാഘവത്തോടെ മനുഷ്യമക്കളെ കൊന്നൊടുക്കുന്ന വര്‍ത്തമാന രാഷ്ട്രീയത്തിന്റെ സഹചാരികളും അനുഭാവികളുമായി മാറാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍. :( ഇനിയിതാ, നാളെ പുലരാന്‍ കാത്തിരിക്കുകയാണെല്ലാവരും; പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയുടേയും അണികളുടേയും പാര്‍ട്ടിക്കാരുടേയും നെഞ്ചത്ത് പൊങ്കാലയിടുവാന്‍...! ഇപ്രാവശ്യം അത് സോഷ്യല്‍ മീഡിയകളില്‍ നിന്നുകൂടി പ്രവഹിക്കും...! നാം നമ്മുടെ നാവിനേയും ശരീരത്തേയും കീ ബോര്‍ഡിലമരുന്ന വിരലുകളേയും സൂക്ഷിച്ചുകൈകാര്യം ചെയ്താല്‍ നമുക്കായിരിക്കും വിജയം! :)

<<<<<<<<<<<<<<<<< Facebook >>>>>>>>>>>>>>>>

5.5.14

ഡ്രൈവിംഗ്

മുമ്പിലെ
ഡ്രൈവിംഗ് പഠിക്കുന്ന
പാവത്തിന്റെ വണ്ടി
ഒന്ന് ഓഫായാല്‍ മതി,
പിന്നിലെ നമ്മള്‍
തുരുതുരാ ഹോണ്‍ അടിച്ചും
തെറിവിളിച്ചും
വന്ന വഴി മറക്കും!
നമ്മളിപ്പോള്‍ 'വലിയ'
ഡ്രൈവര്‍മാരാകുന്നു!
((((((((((((( facebook )))))))))))

2.5.14

പോസിറ്റീവ് എനര്‍ജി

എല്ലാവരോടും സ്‌നേഹത്തിലും സൗഹൃദത്തിലും പെരുമാറാന്‍ കഴിയുക എന്നത് ഒരു അനുഗ്രഹമാണ്. അതു സാദ്ധ്യമാകണമെങ്കില്‍ മനസ്സ് നിഷ്‌കളങ്കമായേ തീരൂ. അകം ശുദ്ധിയാക്കാതെ പുറം മിനുക്കുന്നത് കാപട്യമാണ്. സുഹൃത്തുക്കള്‍ക്ക് നമ്മെക്കുറിച്ച് നല്ലവിചാരമുണ്ടാക്കിയെടുക്കുന്നതിന്റെ ആദ്യപടി പുഞ്ചിരിയായിരിക്കുമെന്നു തോന്നുന്നു. പ്രസന്നനായി, സുസ്‌മേരവദനനായി കൂട്ടുകാരോടും വീട്ടുകാരോടും നാട്ടുകാരോടും സംസാരിക്കുവാന്‍ ശ്രമിച്ചുനോക്കൂ. തീര്‍ച്ചയായും അത് പോസിറ്റീവ് എനര്‍ജി നല്‍കും; നമുക്കും അവര്‍ക്കുമിടയില്‍...! :)
((((((((((((((((((((((( facebook ))))))))))))))))))))))

1.5.14

തൊഴിലാളിദിന ചിന്ത


അദ്ധ്വാനത്തെ ഏറെ ശ്ലാഘിച്ച, മാനിച്ച മഹാനായിരുന്നു ഗാന്ധിജി. അദ്ധ്വാനിക്കാതെ ജീവിക്കുന്നവന്‍ മോഷ്ടാവിനു സമമാണെന്നും അവനു ജീവിക്കാനുള്ള അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ധാര്‍മികമൂല്യങ്ങള്‍ സംരക്ഷിക്കുകയും പ്രവര്‍ത്തനപഥത്തില്‍ കൊണ്ടുവരികയും ചെയ്യുന്നത് രാഷ്ട്രത്തിന്റെ കെട്ടുറപ്പിനും രാഷ്ട്രീയത്തിന്റെ നന്മക്കും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചത്, കാലത്തെ അതിജീവിച്ച മഹത്തുക്കളുടെയും ആത്മീയ ഗുരുക്കളുടെയും ജീവിതം പഠിച്ചതുകൊണ്ടും ആ പാതയില്‍ നിന്ന് ആര്‍ജിച്ചാവാഹിച്ച ഊര്‍ജം കൈമുതലാക്കി ജീവിച്ചതുകൊണ്ടുമായിരിക്കാം.

തൊഴില്‍രംഗത്ത് മാറ്റങ്ങളും മാറ്റിത്തിരുത്തലുകളും അനിവാര്യമാണെന്ന ആവശ്യങ്ങളുയരുന്ന കാലത്താണ് നാം ജീവിക്കുന്നത്. ശാസ്ത്രസാങ്കേതികരംഗത്തെ വളര്‍ച്ച, സമൂഹത്തിന്റെ നാനോന്മുഖമായ പുരോഗതിയില്‍ വരുത്തുന്ന സ്വാധീനമെന്തെന്ന് നാം അനുഭവിച്ചറിയുന്നു. എങ്കിലും പാര്‍ശ്വവത്കരിക്കപ്പെടുന്ന കുറേയധികം ജനസമൂഹത്തെ നാം കാണേണ്ടിയിരിക്കുന്നു. നമ്മുടെ ഗ്രാമീണരെക്കുറിച്ച് നാം ചിന്തിക്കണം. അവര്‍ക്ക് അവശ്യം ആവശ്യമായ പ്രാഥമികാവശ്യങ്ങള്‍ക്കുവേണ്ടി ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും നാം ആവുന്നതു ചെയ്‌തേ മതിയാകൂ. അധികൃതരുടെ കണ്ണെത്താത്ത, കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ചില പ്രദേശങ്ങളിലേക്ക് വെള്ളവും വൈദ്യുതിയും പാര്‍പ്പിടസൗകര്യങ്ങളുമുണ്ടാക്കാന്‍ നമുക്കെന്തെങ്കിലും കഴിയുമോ എന്നും ആലോചിക്കേണ്ടിയിരിക്കുന്നു. ഒപ്പം തന്നെ, നമ്മുടെ നാട്ടിലേക്ക് തൊഴില്‍ തേടിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ദയനീയാവസ്ഥകള്‍ നാം തുറന്നുപിടിച്ച കണ്ണുകൊണ്ട് കാണണം. തമഴ്‌നാട്ടിലെ യുവാവ് ചോരനീരാക്കി രാവിനെപ്പോലും പകലാക്കി അദ്ധ്വാനിച്ചാലും തുച്ഛം കൂലികൊടുത്ത് 'അണ്ണാച്ചികള്‍ക്കൊക്കെ അത്രമതി' എന്നു പറയുന്ന ദുഷിച്ച സ്വഭാവം നമുക്കിടയില്‍ കൂടിവരുന്നു. ഇങ്ങനെ ചെയ്യുന്ന ഒരു 'മുതലാളി'യെ നോക്കി 'ഇവരൊക്കെ ഗള്‍ഫില്‍ വന്ന് വിയര്‍പ്പൊഴുക്കി ഒരുമാസം പണിയെടുക്കണ'മെന്നാണ് ഒരു പ്രവാസി സുഹൃത്ത് പറഞ്ഞത്.

അദ്ധ്വാനിക്കുന്നവരേയും ഭാരം വഹിക്കുന്നവരേയും തന്റെ സ്‌നേഹത്തണലിലേക്ക് ക്ഷണിച്ച യേശുക്രിസ്തുവും, കഴിക്കുന്ന ഭക്ഷണത്തിലേറ്റവുമുത്തമം സ്വന്തം കൈകളെക്കൊണ്ട് അദ്ധ്വാനിച്ചുണ്ടാക്കിയതാണെന്നു പഠിപ്പിച്ച മുഹമ്മദ് നബി (സ്വ) യും അദ്ധ്വാനത്തിന്റെ മഹത്വം സമൂഹത്തോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. തൊഴിലാളിക്ക് അവന്റെ വിയര്‍പ്പുണങ്ങതിനു മുമ്പ് കൂലികൊടുക്കാന്‍ പ്രവാചകന്‍ ആവശ്യപ്പെട്ടു. തൊഴിലാളിയുമായി കൂലി ക്ലിപ്തപ്പെടുത്താതെ അയാളെ ജോലിക്കു വിളിക്കാന്‍ പാടില്ലെന്നും കൂലി നിശ്ചയിച്ച് ജോലി ചെയ്യിച്ച ശേഷം ആരെങ്കിലും തൊഴിലാളിക്കു കൂലി കുറച്ചുകൊടുക്കുന്ന പക്ഷം അവന്‍ ചെയ്യുന്നത് മഹാപാപമാണെന്നും നബി (സ്വ) താക്കീതു ചെയതിരുന്നു...
സര്‍വരാജ്യതൊഴിലാളികളേ, തൊഴിലാളി ദിനാശംസകള്‍...!

വരുമൊരു ദിനം

നാരികള്‍ നാരികള്‍ ....

നള ദമയന്തീ ചരിതത്തില്‍ ഇങ്ങനെയൊരു കഥയുണ്ട്:
ചൂതുകളിയില്‍ പരാജയപ്പെട്ട നളന്‍ ദമയന്തിയുടെ കൂടെ വനത്തിലെത്തി. അല്ലലും അലട്ടലും സദാ വേട്ടയാടപ്പെടുന്ന നളന്‍, ദമയന്തിയെങ്കിലും പിതൃരാജ്യങ്ങളിലേക്കോടി രക്ഷപ്പെടട്ടെ എന്നുകരുതി ദമയന്തിയെ വനാന്തരത്തിലുപേക്ഷിച്ചു.

നടന്നു തളര്‍ന്ന് ക്ഷീണിച്ചവശയായികാട്ടിലുറങ്ങിപ്പോയ ദമയന്തിയുടെ ശരീരത്തില്‍ ഒരു പെരുമ്പാമ്പ് ചുറ്റി. ഭയന്നു നിലവിളിക്കുന്നതുകേട്ട ഒരു കാട്ടാളന്‍ ഓടി വന്ന് പെരുമ്പാമ്പിനെ കൊന്നു. തീര്‍ന്നില്ല! പെരുമ്പാമ്പിനേക്കാള്‍ വലിയ വിപത്തായിരുന്നു പിന്നെ ദമയന്തിയെ നോട്ടമിട്ടത്. ആ സൗന്ദര്യത്തിലാകൃഷ്ടനായ കാട്ടാളന്‍ മറ്റൊരു സര്‍പ്പമായി മാറി. തന്നെ നശിപ്പിക്കാനെത്തിയ കാട്ടാളനെ അവള്‍ ക്രൂദ്ധയായി തുറിച്ചുനോക്കി. കത്തിയെരിയുന്ന കോപാഗ്നിയുടെ ജ്വാലയേറ്റ് കാട്ടാളന്‍ ഭസ്മമായിത്തീര്‍ന്നെന്നാണ് കഥ!

പെരുമ്പാമ്പില്‍ നിന്ന് രക്ഷനേടാന്‍ കാട്ടാളന്റെ സഹായം തേടേണ്ടിവന്ന ദമയന്തിക്ക് അതിനേക്കാള്‍ ശക്തനും വില്ലനുമായ കാട്ടാളനെ വധിക്കാന്‍ ഒരു നോട്ടം മാത്രമാണ് വേണ്ടിവന്നത്. കാരണമെന്താണ്..? അവിടെയാണ് അബലയുടെ ബലം അടയാളപ്പെടുന്നത്. സ്ത്രീക്ക് ശരീരം കൊണ്ടേ അബലത്വമുള്ളൂ. മാനസികമായി ശക്തിസ്വരൂപിണിയാണവള്‍. സര്‍പ്പം ചുറ്റിയപ്പോള്‍ മരണഭയമേ അവള്‍ക്കുണ്ടായിരുന്നുള്ളൂ. കാട്ടാളപ്പിടിയില്‍ മാനഹാനിയായിരുന്നു അവളുടെ പ്രശ്‌നം. പതിവ്രതയ്ക്ക് മാനഹാനി മരണത്തേക്കാള്‍ ഭയാനകമെന്നു ചുരുക്കം. ഇതൊരു സ്ത്രീ യുടെ 'കഥ..!' എന്നാല്‍, നാണവും മാനവും പേരിനുപോലുമില്ലാതെ, പറയിപ്പിക്കാനും ചില 'നാരി'കള്‍ നമ്മുടെ ചുറ്റും വിഹരിക്കുന്നുണ്ട്. അവരെക്കുറിച്ചായിരിക്കും ചിലപ്പോള്‍ ചങ്ങമ്പുഴ ഇങ്ങനെ പാടിയത് :
'അങ്കുശമില്ലാത്ത ചാപല്യമേ, മന്നി-
ലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാന്‍!
നാരികള്‍, നാരികള്‍! വിശ്വവിപത്തിന്റെ
നാരായവേരുകള്‍, നാരകീയാഗ്‌നികള്‍ !'

 ((((((((((((((((((((((((((((((((( facebook )))))))))))))))))))))))))))))

30.4.14

ആശ

ഭരണാധികാരികള്‍ പലരും തങ്ങളിലേല്‍പിക്കപ്പെട്ടത് ഭാരിച്ച ഒരു ഉത്തരവാദിത്വമാണെന്ന തിരിച്ചറിവില്ലാതെയാണ് പെരുമാറുന്നതും പ്രവര്‍ത്തിക്കുന്നതും..!
ജനാധിപത്യത്തില്‍ ജനവും ആധിപത്യവും പരസ്പര
പൂരകങ്ങളാവേണ്ടിടത്ത് രണ്ടും വലിയ സമസ്യകളാവുന്ന കാഴ്ചയാണ്
ദൈനംദിനം നമുക്കു കാണേണ്ടിവരുന്നത്. ഉദരവികസനത്തിനു വേണ്ടി
അധരവ്യായാമം ചെയ്യുന്ന നേതാക്കള്‍ ഉത്തരവാദിത്വനിര്‍വഹണത്തില്‍
നിന്ന് മുഖം തിരിക്കുമ്പോള്‍ പൊതുജനത്തിന്റെ ആവശ്യങ്ങളും
അവകാശങ്ങളും മരീചികയാവുന്നു.
'യൂഫ്രട്ടീസ് നദിയുടെ തീരത്ത് ഒരു നായ പട്ടിണികിടന്നു ചത്താല്‍പോലും അതിന് അല്ലാഹുവിനോട് ഞാന്‍ സമാധാനം പറയേണ്ടിവരു'മെന്നു പറഞ്ഞ
ഖലീഫാ ഉമറി(റ)ല്‍ നിന്നും അദ്ദേഹത്തിന്റെ ഭരണത്തില്‍ നിന്നും പുതുമുറയിലെ ഭരണകര്‍ത്താക്കള്‍ ചില പാഠങ്ങളെങ്കിലും നെഞ്ചേറ്റിയിരുന്നെങ്കില്‍....!!!! —
  feeling വെറുതേയൊരാശ...

((((((((((((((((((((((((((((((((((((((((( facebook ))))))))))))))))))))))))))))))))))))

29.4.14

രുചിവൈഭവം

മഹത്ത്വം

ഷേക്‌സ്പിയര്‍ അഭിപ്രായപ്പെട്ടു: 
'ചിലര്‍ മഹാന്മാരായി ജനിക്കുന്നു. 
മറ്റുചിലര്‍ മഹാന്മാരായി തീരുന്നു.
മറ്റു ചിലരില്‍ മഹത്ത്വം
അടിച്ചേല്പിക്കപ്പെടുന്നു.'

വര്‍ത്തമാന പരിസരം വീക്ഷിക്കുമ്പോള്‍ മഹത്ത്വം
അടിച്ചേല്‍പ്പിക്കപ്പെടുന്നവരാണധികവും. 
അതുകൊണ്ടുതന്നെ ആ മഹത്ത്വത്തിന്റെ വില 
അവര്‍പോലുമറിയാതെ ഇല്ലാതെയാവുകയും 
ചോദ്യംചെയ്യപ്പെടുകയും ചെയ്യുന്നു.
അനര്‍ഹമായ സ്ഥാനങ്ങള്‍
നമ്മെത്തേടിയെത്തുമ്പോള്‍
സ്‌നേഹപൂര്‍വം നിരസിക്കുക.
സുപ്രഭാതം പ്രിയരേ...! :)


<<<<<< Facebook >>>>>>>>>

24.4.14

വൃദ്ധപുസ്തകം

പുത്തനക്ഷരങ്ങളെ
ആശീർവദിക്കുന്നു
മോണിറ്ററിനു മുമ്പിലൊരു
വൃദ്ധപുസ്തകം!

<<<< facebook >>>>>

23.4.14

ആത്മകഥ

ആയുസ്സിന്റെ 
നിശ്വാസങ്ങൾ 
പകർത്തി
കറുപ്പും വെളുപ്പും
നിറങ്ങൾ എന്റെ
'ആത്മ'കഥയെഴുതുന്നു…!

<<< Facebook >>>>>

16.4.14

നര

'ഉമറേ നീ മരിക്കും..
ഉമറേ നീ മരിക്കും..'
എന്നു വിളിച്ചുപറഞ്ഞ് 
മരണത്തെ ഓര്‍മിപ്പിക്കാന്‍ 
ഖലീഫ ഉമര്‍ (റ) 
കൂലികൊടുത്ത് ആളെ 
നിര്‍ത്തിയിരുന്നുവത്രേ...!
അങ്ങനെയിരിക്കേയൊരുദിനം
കണ്ണാടിയില്‍ നോക്കിയപ്പോള്‍
മുടിയൊന്ന് നരച്ചതായിക്കണ്ടു..!
കൂലിക്കാരനെ പറഞ്ഞുവിട്ടു..!!
മരണമോര്‍മിപ്പിക്കാനിനി
ഈ രോമം മതിയെന്നദ്ദേഹം...!
നമ്മളോ....???
മുടിമുഴുവന്‍ നരച്ചാലും
മറക്കാനാഗ്രഹിക്കുന്നു
മരണമെന്നൊരോര്‍മ...!!
_______________________
Feeling:- നര വന്നു തുടങ്ങി... 


<<<<<<< Facebook >>>>>>>>

14.4.14

ആത്മഹത്യ

പ്രണയത്തിന്റെ
മുന്തിരിത്തോപ്പിൽ നിന്ന്
ജീവിതത്തിന്റെ
അഗാധ ഗർത്തത്തിലേക്ക്‌
ചാടിയപ്പോഴാണ്
അവളുടെ 'സ്നേഹം' 
ആത്മഹത്യ ചെയ്‌തെന്ന്
അവൻ പറയുന്നത്‌ !!!

<<<< Facebook >>>>>>

23.3.14

ബസ് സ്റ്റാന്‍ഡ്‌

* കോഴിക്കോട്‌ 
ബസ്‌സ്റ്റാൻഡിലെത്തിയാൽ
നിങ്ങൾ കണ്ണൂരിലേക്ക്‌
അല്ലെങ്കിലും നിങ്ങളെ
കണ്ണൂർ ബസ്സിൽ
പിടിച്ചുകയറ്റും
ബസ്‌ തൊഴിലാളികൾ !

* ആറു രൂപ ചില്ലറയില്ലാതെ
പത്തു രൂപ കൊടുത്താൽ
ബാക്കി നാലു രൂപ
കണ്ടക്റ്റർ മനപ്പൂർവ്വം
മറക്കും!

* ഇറങ്ങുമ്പോൾ ബാക്കി
ചോദിച്ചാൽ
രൂക്ഷമായൊരു നോട്ടവും
ചില്ലറയില്ലെന്ന പല്ലവിയും
ഒന്നര രൂപയും കിട്ടും!
 

<<<<<< Facebook >>>>>>

സ്വാർത്ഥത

സ്വാർത്ഥത ജയിക്കാനാണു
കലഹങ്ങളഖിലവും...
വെറും രണ്ടു മിനുട്ടിന്റെ 
വിഷയത്തിൽ
രണ്ടു ബസ്‌ ജീവനക്കാർ
പൊതുനിരത്തിൽ
തല്ലുകൂടുന്നതു പോലും ! 
(live from Manjeri bus stand)

<<<<<<<<<<< Facebook >>>>>>>>>>

22.3.14

ചങ്ങാതി

സന്തോഷത്തിൽ മാത്രം
കൂടെക്കൂടുന്നവനല്ല
യഥാർത്ഥ ചങ്ങാതി..
വേദനയിലും ദു:ഖത്തിലും കൂടി
കൂടെയുണ്ടാകുന്നവനാണ്..

<<<< facebook>>>>>>>

21.3.14

അമളി

ഉച്ചയ്ക്കു ഭക്ഷണം കഴിക്കാൻ ബൈക്കെടുത്താണ് ഓഫീസിൽ നിന്നിറങ്ങിയത്‌. നിരത്തി പാർക്കു ചെയ്ത നിരവധി ബൈക്കുകൾക്കിടയിൽ ഞെങ്ങി ഞെരുങ്ങി ബൈക്ക്‌ നിർത്തി. വെള്ളിയാഴ്ചയായതിനാൽ സാമാന്യം നല്ല തിരക്കായിരുന്നു ഹോട്ടലിലും. വേഗം ഡ്യൂട്ടി തീർത്ത്‌ വീട്ടിൽ പോകാനുള്ള ബദ്ധപ്പാടിൽ പെട്ടെന്നു കഴിച്ചു വന്നു ബൈക്കിൽ കയറി കീ തിരിച്ച്‌ സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങി. സ്റ്റാർട്ട്‌ ആകുന്നില്ല. 
കുറെ ശ്രമിച്ചിട്ടും നോ രക്ഷ!  ഒടുവിൽ "ഹേ ഭായ്‌! നിങ്ങൾ നിങ്ങടെ ബൈക്കിൽ കയറി അദ്ധ്വാനിച്ചിട്ടേ കാര്യമുള്ളൂ" എന്നു ബൈക്കിന്റെ യഥാർത്ഥ അവകാശി വന്നു പറഞ്ഞപ്പോഴാണു ഞാനും അറിയുന്നത്‌, ഈ ചാവി കൊണ്ട്‌ ആരാന്റെ വണ്ടി ചാട്ടാവൂലാന്ന് ! 

<<<<<<<<<<<<<<<<<< Facebook >>>>>>>>>>>>>>>>>>>>>>

20.3.14

രഹസ്യം

രഹസ്യം സൂക്ഷിക്കാൻ ഏൽപ്പിച്ചാൽ
ദൃഢമായ താഴിട്ടു പൂട്ടണം.
അതിലേക്കു കൊതുകു കേറുകയോ
അതിൽ നിന്നു കടുക്‌ ചോരുകയോ
അരുത്‌...! 

<<<<<<<<<<< Facebook >>>>>>>>>>

19.3.14

മറക്കാതിരിക്കാന്‍

ജീര്‍ണിച്ചഴുകിയടിഞ്ഞൊടുങ്ങാനല്ല 
മര്‍ത്യര്‍ക്കു പാരിതിലുയിരു കനിഞ്ഞത്
ഉത്തമ ജീവിതപ്പാതയിലുജ്വല
വെട്ടം തെളിച്ചാള്‍ക്കു കൂട്ടായിരിക്കുവാന്‍...!

<<<<<<<< facebook>>>>>>>>>>>>>>>

17.3.14

അണ്‍ഫ്രണ്ട് @ Facebook

ഞാനിടുന്ന പോസ്റ്റുകള്‍ അസഹനീയമാവുന്ന ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ ദയവായി എന്നെ അണ്‍ഫ്രണ്ട് ചെയ്യേണ്ടതാണ്. ഇന്‍ബോക്‌സില്‍ വന്ന് ഞഞ്ഞാപിഞ്ഞ പറയരുത്.. (തുറിച്ച് നോക്കണ്ട! ഇപ്പോ കൊറച്ച് സ്‌ട്രോങ്ങായിട്ടാ ..) 
 <<<<<<<<<<<<<< Facebook >>>>>>>>>>>>

ആയുസ്സിന്‍ നിലാക്കിളി

ആഷാഢ മേഘശിഖരങ്ങളിലൂടെ
ഉഷസ്സുകള്‍ പൂത്തിറങ്ങവേ
കാലത്തിന്‍ ഗഹ്വരത്തിനുള്ളില്‍
ആയുസ്സിന്‍ നിലാക്കിളി ചിലച്ചു...!

<<<<<<<<<<<<<Facebook>>>>>>>>>>>>

13.3.14

സി.എച്ചിന്റെ മീശ

സി.എച്ചിന്റെ മീശയുടെ പ്രത്യേകത ശ്രദ്ധിച്ചുകാണും, മൂക്കിനു താഴെ ഇരുവരകള്‍ പോലെ 11 രൂപത്തിലുള്ള മീശയോടായിരുന്നു അദ്ദേഹത്തിനു താത്പര്യം. ഒരു ദിവസം ഷേവ് ചെയ്തപ്പോള്‍ ബ്ലേഡ് അല്‍പം പാളി മീശയുടെ ഒരു ഭാഗം പോയി. തന്റെ ഇഷ്ടത്തിലുള്ള മീശ നിലനിര്‍ത്താനാവാത്ത സങ്കടത്തോടെ ക്ലീന്‍ ഷേവ് ചെയ്തു. ഉടന്‍ തന്നെ ഒരു പത്രസമ്മേളനവുമുണ്ടായിരുന്നു.

ഹാളിലെത്തിയപ്പോള്‍ പത്രക്കാരുടെ ചോദ്യം മീശയെക്കുറിച്ചുതന്നെ. 'താങ്കള്‍ക്കു മീശവടിക്കാനുമറിയില്ലേ..' എന്ന ഒരുത്തന്റെ ചോദ്യത്തിന് വല്ലാത്ത പരിഹാസച്ചുവയുണ്ടായിരുന്നു. സി.എച്ചിന്റെ നര്‍മബോധമുണര്‍ന്നത് പൊടുന്നനെയായിരുന്നു. അദ്ദേഹം മറുപടി കൊടുത്തു:

"എന്താ ചെയ്യാ...! എനിക്കിതു ചെയ്തു തന്നവരൊക്കെ ഇപ്പോ പത്രക്കാരായി..!"

നര്‍മം മര്‍മത്തില്‍കൊണ്ട 'പപ്പരാസി' മോന്തായത്തിന്റെ കോലം ഒന്നാലോചിച്ചു നോക്കൂ... ശരിക്കും പ്ലിംഗ് തന്നെ. അല്ലേ..? 


<<<<<<<<<<<<<<<<<<<< Facebook >>>>>>>>>>>>>>>>>>>>>>>>