എപ്പോഴൊക്കെ വീട്ടില്‍ നിന്നു പുറത്തിറങ്ങുന്നോ
അപ്പോഴൊക്കെ മുല്ലയുടെ ഭാര്യ പതിവുപല്ലവിയായ
അരിയില്ല, ഉപ്പില്ല, മുളകില്ല, കടുകില്ല എന്നിങ്ങനെ പറയും.
അന്നും ഇതുതന്നെ ആവര്‍ത്തിച്ചപ്പോള്‍ മുല്ലയ്ക്കു ദേഷ്യം വന്നു.
'ഒരു നല്ലകാര്യത്തിനിറങ്ങുമ്പോഴെങ്കിലും നിനക്കീ
'ഇല്ലാ പല്ലവി'യൊന്നു മാറ്റിക്കൂടേ ?,
ഉണ്ടെന്ന് എന്നാണു റബ്ബേ ഞാനൊന്നു കേള്‍ക്കുക!'
ഉടനെ വന്നു ഭാര്യയുടെ രസകരമായ മറുപടി:
'എന്നാല്‍ കേട്ടോളൂ. ഇവിടെ അരിയുടെ അഭാവമുണ്ട്,
ഉപ്പിനു കുറവുണ്ട്, മുളകിന്റെ ഇല്ലായ്മയുണ്ട്,
കടുകിന്റെ അസാന്നിദ്ധ്യമുണ്ട് '
മുല്ലയ്ക്കു ചിരിക്കാതിരിക്കാനായില്ല.
ദേഷ്യമൊക്കെ എവിടെയോ പോയിമറഞ്ഞു..! :D.
<<<<<<<<<<< Facebokk >>>>>>>>>>>>>>>>>>>
No comments:
Post a Comment