31.3.13

സംഗീത് വിനായകന്‍


ആരെയും ബ്ലോഗിലേക്ക് പിടിച്ചു വലിക്കാറില്ലെങ്കിലും
The Phoenix ന്റെ ഉടമസ്ഥന്‍ പ്രിയ കൂട്ടുകാരന്‍
സംഗീത് വിനായകന്‍ തന്റേതായ ലോകത്ത് 
സജീവമാണ്. സ്‌നേഹപൂര്‍വം സംഗീതിന്‌ ....

28.3.13

ഇ - ലോകം Epi: 21 (28.03.2013)

                                   ബ്ലോഗര്‍: ഖാദര്‍ പട്ടേപ്പാടം

23.3.13

ആശയക്കുഴപ്പം


രാവിലെ ഓഫീസിലേക്ക് പോകാനൊരുങ്ങുമ്പോള്‍
റോഡില്‍ നിന്നൊരാള്‍ വിളിച്ചു പറഞ്ഞു:
"പായിച്ചവിട്ടി കെടക്ക്യോ.....
പായിച്ചവിട്ടി കെടക്ക്യോ...."

ങേ..!
ആര് ആരോടാണ് പായയില്‍ ചവിട്ടി കിടക്കാന്‍ പറയുന്നതെന്ന്
പുറത്തിറങ്ങി നോക്കിയപ്പോള്‍ പായയും ചവിട്ടിയും കിടക്കയും
വില്‍ക്കുന്ന ഒരു മനുഷ്യനെ കണ്ടു.

ഓഫീസിലേക്കുള്ള വഴിമധ്യേ വേറൊരാള്‍ വിളിച്ചുപറയുന്നു.
"കൊടറിപ്പയറേ...
'കൊടറിപ്പയറേ...."
മണ്‍പയര്‍, പച്ചപ്പയര്‍, ചെറുപയര്‍, വെള്ളപ്പയര്‍....
അങ്ങനെ പല പയറുകളും കണ്ടിട്ടും കേട്ടിട്ടുമുണ്ട്.
ഇതെന്തു പയറാണപ്പാ, ഈ കൊടറിപ്പയര്‍ എന്നും ചിന്തിച്ച്
അയാളുടെ അടുത്തേക്ക് നീങ്ങി.
അയാള്‍ കുട റിപ്പയര്‍ ചെയ്യുന്ന ഒരു സാധുവായിരുന്നു...! :)

22.3.13

തമിഴന്‍ അഴകപ്പനും മല്ലു ചെല്ലപ്പനും

തമിഴന്‍ അഴകപ്പനും മല്ലു ചെല്ലപ്പനും പാടവരമ്പിലൂടെ പോകുമ്പോഴാണ് മുന്നിലൂടെയൊരു നീര്‍ക്കോലിയിഴഞ്ഞത്.
ചെല്ലപ്പന്‍  'നീര്‍ക്കോലി നീര്‍ക്കോലി'  എന്ന് വിളിച്ചുപറഞ്ഞു.
അഴകപ്പന്‍ അതു കേട്ട് 'ആമാ' എന്ന് മറുപടിയും പറഞ്ഞു.
ചെല്ലപ്പനിത് കേട്ടപ്പോള്‍ കോപമാണ് വന്നത്.
നീര്‍ക്കോലിയെക്കേറി ആമയെന്ന് വിളിച്ചാല്‍ ആര്‍ക്കാണ് ദേഷ്യം വരാതിരിക്കുക. ചെല്ലപ്പന്‍ അഴകപ്പനെ തിരുത്തി:
"എട പൊട്ടനണ്ണോ അത് ആമയല്ലെടാ നീര്‍ക്കോലിയാ...."
അഴകപ്പന്‍ പറഞ്ഞു:  "ആമാ..! എനക്ക് പുരിയും..."
ചെല്ലപ്പന്‍ കൂര്‍ത്തൊരു നോട്ടം നോക്കിക്കൊണ്ട് വീണ്ടും തിരുത്തി.
"ആമയല്ലെടാ നീര്‍ക്കോലി.... നീ........ര്‍ ക്കോ......ലി..!"
അഴകപ്പന്‍ അപ്പോഴും സമ്മതിച്ചു:  "ആമാ..!"
ചെല്ലപ്പന് സഹിക്കുമോ.
അയാള്‍ അഴകപ്പനെ പാടത്തെ ചേറിലേക്കൊരു തള്ളുകൊടുത്തിട്ട് പറഞ്ഞു:
"അവിടെക്കെട ആമയേം നീര്‍ക്കോലിയേം തിരിച്ചറിയാത്ത അണ്ണാ.......ച്ചീ! വെറുതെയല്ല അണ്ണാച്ചികള്‍ക്ക് വെവരമില്ലാന്ന് പറയുന്നത്..! "

21.3.13

ഇ - ലോകം Epi: 20 (21.03.2013)

                                  ബ്ലോഗര്‍: ഷബ്‌ന പൊന്നാട്

20.3.13

മധുരിക്കും ഓര്‍മകളേ....


"..............ജയഹേ, ജയഹേ,
ജയ ജയ ജയ ജയഹേ.......!"
സ്‌കൂളിലെ ഗായകന്‍ അയ്യപ്പന്റെ ദേശീയഗാനാലാപനം മധുരമായി അവസാനിക്കുമ്പോള്‍ പ്യൂണ്‍ റഫീഖിക്ക നീട്ടി മണിമുഴക്കുന്നു. ധൃതിയില്‍ സ്റ്റീലിന്റെ ചോറ്റുപാത്രം ഒരു പുള്ളിത്തൂവാലയില്‍  കെട്ടി പുസ്തകങ്ങളും പേനയും കിറ്റിലേക്ക് വാരിവലിച്ചിട്ട് അതിന്റെ ചരട് മുറുക്കി വായ കുടുസ്സാക്കിക്കൊണ്ട് മുതുകിലേക്ക് ഇടുന്നു. പിന്നെ ഒരോട്ടം.
സ്‌കൂളങ്കണത്തിലും വരാന്തകളിലും നല്ല തിരക്ക്. ഉന്തും ബഹളവും. മാനത്ത് കറുത്ത് നിന്നിരുന്ന മേഘങ്ങള്‍ തുള്ളിക്കൊരുകുടമായി ഭൂമിയിലേക്ക്... പുള്ളിക്കുടകളും വരയന്‍ കുടകളും വര്‍ണ്ണക്കുടകളും ഇടക്കിടക്ക് കറുത്ത കുടകളും പ്രത്യക്ഷപ്പെടുന്നു. കുടയില്ലാത്തവരില്‍ ചിലര്‍ തലയില്‍ കൈവെച്ച് ഓടുന്നു. ചിലര്‍ കൂട്ടുകാരുടെ കുടയില്‍ കയറി നില്‍ക്കുന്നു. മറ്റുചിലര്‍ കണ്ടവരുടെയൊക്കെ കുടയിലേക്ക് നുഴഞ്ഞുകയറുന്നു. നാലും അഞ്ചും പേര്‍ ഒരു കുടക്കീഴില്‍ കയറി  എല്ലാവരും മഴ നനയുന്നു. മഴ കൊണ്ട് നനഞ്ഞൊട്ടി ചിലരുടെ നടത്തം കണ്ടാല്‍ മഴ തന്നെ പെയ്യുന്നില്ലെന്ന് തോന്നും. ചാറ്റല്‍ മഴയും കൊണ്ട് വഴിയരികിലുള്ള മാവിലും പുളിയിലും കല്ലെറിഞ്ഞുകൊണ്ട് വീഴുന്ന പച്ചമാങ്ങക്ക് കടിപിടികൂടിക്കൊണ്ട് കിട്ടിയ കഷ്ണം വായിലേക്ക് വെക്കുമ്പോള്‍ പുളികൊണ്ട് ചുണ്ടുകോട്ടി കണ്ണിറുക്കെ ചിമ്മിക്കൊണ്ട് ഈ വഴികളിലൂടെയെത്ര തവണ നമ്മള്‍ നടന്നുപോയി....! മറക്കാനാവാത്ത സ്‌കൂള്‍ കാലവും മഴയും ഇന്നും സുഖമുള്ളൊരോര്‍മ..!!!

18.3.13

മതിലുകള്‍

നമ്മള്‍
മതിലിനപ്പുറത്തേക്ക്
ചെവി കൊടുക്കാറില്ല
മതിലുകളെപ്പോലെ
മനസ്സുകള്‍ക്കും
ഘനം വര്‍ദ്ധിച്ചു...
അതുകൊണ്ടാണ്
അപ്പുറത്തെ വീട്ടിലെ
അമ്മൂമ്മ മരിച്ചത്
അറിയാതെ പോയത്..
സുതാര്യങ്ങളായ
വേലികളായിരുന്നു
ഇതിനേക്കാള്‍ ഭേദം...

5.3.13

ശ്രീമതി. നിഷ ദിലീപ്


ഇ-ലോകത്ത് ഹൃദയതാളങ്ങള്‍ക്ക് വല്ലാത്തൊരു തിളക്കമാണ്.

മലയാളത്തെ സ്‌നേഹിക്കുന്നവര്‍ക്കൊരു ജാലകം ...
അക്ഷരത്തെറ്റില്‍ നിന്നു പരമാവധി മുക്തമാണീ ബ്ലോഗ്
ശ്രീമതി. നിഷ ദിലീപിന്റെ സേവനങ്ങള്‍ക്കു മുമ്പില്‍ ബഹുമാനപൂര്‍വം....